Monday, August 19, 2013

ചില നോമ്പുകാല ഓര്‍മകള്‍-2


പിന്നെ പത്തിരി ഉണ്ടാക്കാന്‍ സഹായിക്കാന്‍ തുടങ്ങി. വാട്ടിയ പൊടി കുഴക്കുന്ന പണിയായിരുന്നു അധികവും. അമ്മിയില്‍ ഇട്ടു ചൂടോടെ കുഴച്ചു കൊടുക്കും, അവര്‍ അത് പരത്തും. പരത്തുന്നതിലും ഒരു കൈ നോക്കി. വീട്ടില്‍ തിന്നാന്‍ ഉണ്ടാക്കുന്നവ എങ്ങിനെയെങ്കിലും പരത്തി തീര്‍ക്കും. വല്ല സല്‍ക്കാരമോ മറ്റോ ഉണ്ട്കില്‍ വട്ടുവെച്ച് മുറിച് സുന്ദരനാക്കും. ശൈശവം പിന്നിട്ടു കൌമാത്തില്‍ എത്തിയപ്പോഴെക്കും നോമ്പും ജീവിത്തിന്‍റെ ഭാഗമായി തീര്‍ന്നു. നോമ്പ് തുറക്കുന സമയത്ത് 20 മുതല്‍ 25 വരെ പത്തിരിയായിരുന്നു കപ്പാസിറ്റി.

ആകാലത്ത് ഒന്നും എല്ലാ വീടുകളിലും ഫ്രിഡ്ജ്‌ ഉണ്ടായിരുന്നില്ല. വീശിയടിക്കുന്ന കാറ്റില്‍ നിന്ന് തന്നെ മാര്‍ക്കറ്റിലുള്ള മീനിന്‍റെ മണം എല്ലാ വീട്ടിലും എത്തുമായിരുന്നു. വീട്ടില്‍ നിന്നും മാര്‍ക്കറ്റിലേക്കുള്ള ദൂരം അര കിലോമീറ്റര്‍മാത്രം. വിവാഹം കഴിഞ്ഞ ആദ്യനാളുകളില്‍ അവള്‍ പറയുമായിരുന്നു ഈ മീനിന്‍റെ മണത്തെ പറ്റി. പിന്നെ പിന്നെ അതവള്‍ക്കും ശീലമായി.

എല്ലാ ദിവസവും രാവിലെയും വൈകീട്ടും ഫ്രഷ് മീന്‍ കിട്ടും, രാവിലെ ഫ്രഷ്‌ ആട്, കാള, രാവിലെ അറുത്തത് വിറ്റ് തീര്‍ന്നില്ലങ്കില്‍ അതും കാണും വൈകുന്നേരം വരെ. പച്ചക്കറി രാത്രി ഒന്‍പതു മണിവരെ സുലഭം. ഇതൊക്കെ വാങ്ങി വെയ്ക്കാന്‍ ആല്ലേ ഫ്രിഡ്ജ്‌? പത്തു രൂപക്ക് രാവിലെ വാങ്ങുന്ന മീന്‍ രാത്രി വരെ കേടാകാതെ സൂക്ഷിക്കാന്‍ കരണ്ടിനു പത്ത് രൂപ കൊടുക്കണം. ആ ഇരുപത് രൂപയുടെങ്കില്‍ രണ്ടു കിലോ ഫ്രഷ്‌ മീന്‍ വാങ്ങി കൂടെ? ഇതായിരുന്നു ഞങ്ങള്‍ ചന്തക്കുന്നുകാരുടെ കോണ്‍സെപ്റ്റ്.

കൊടുംവേനല്‍ കാലമായ ഏപ്രില്‍, മെയ്‌ എന്നി മാസങ്ങളില്‍ നോമ്പ് വരുമ്പോള്‍ ദാഹവും ക്ഷീണവും കൂടും. നോമ്പിനു മാത്രമായി ടാക്സി സ്റ്റാന്‍ഡില്‍ ഐസ് കടച്ചവടം ഉണ്ടാകും. ഒരു രൂപക്ക് ഒരു കഷ്ണം ഐസ്. ചാക്കിന്‍ കഷ്ണത്തില്‍ ഈര്‍ച്ച പോടീയൊക്കെ വെച്ച് നന്നായി കെട്ടി തരും. അതു വാങ്ങി നാരങ്ങ വെള്ളമോ ജ്യൂസോ ഉണ്ടാക്കി തണുപ്പിച്ചു കുടിക്കും. ഒരു രൂപയുടെ ഐസ് കൊണ്ട് പതിനായിരം രൂപയുടെ ഫ്രിഡ്ജ്‌നെ തോല്‍പ്പിക്കും.

പൊങ്ങച്ചക്കാരി കൊച്ചമ്മ പണ്ട് പറഞ്ഞപ്പോലെ, അടുകളയില്‍ ഒരു എലിയെ കണ്ടു, എലി ഗ്യാസ് അടുപ്പില്‍ന്‍റെ മുകളില്‍ നിന്ന് ഓവന്‍ വഴി ഫ്രിഡ്ജ്ന്‍റെ മുകളിലേക്ക് ചാടി, അവിടെ നിന്നും ഡൈനിങ്ങ്‌ റൂമിലെ മേശക്ക് മുകളിലൂടെ സിറ്റിംഗ് റൂമിലെ ടിവിയുടെ സ്റ്റാന്റ്ന്‍റെ അടിയിലൂടെ ഓടി സോഫയുടെ അടിയില്‍ ഒളിച്ചിരുന്നു. അവിടെ വടി ഇട്ടു കുത്തിയപ്പോള്‍ മോന്‍റെ നാല്‍പതിയനയിരം രൂപ വില വരുന്ന ലാപ്‌ടോപ്പിന്‍റെ മുകളിലൂടെ ഓടി ബാത്ത് റൂമില്‍കയറി വാഷിംഗ്‌മെഷീന്‍ മുകളില്‍ കയറി വേന്റിലെറ്റര്‍ വഴി പുറത്തേക്കു ഓടി. നിങ്ങള്‍ക്കും മാസിലയില്ലേ കൊച്ചമ്മയുടെ വീട്ടില്‍ എന്തോക്കോ ഉണ്ടെന്നു? 

ചില നോമ്പുകാല ഓര്‍മ്മകള്-1

ചില നോമ്പുകാല ഓര്‍മ്മകള് (1)‍
******************
നോബെന്ന് കേള്‍ക്കുമ്പോള്‍ മനസ്സിലേക്ക് പാഞ്ഞ് വരുന്നത് ചെറുപത്തിലെ നോമ്പുകാലമാണ്. ഓര്‍മയില്‍ മായാതെ തങ്ങി നില്‍ക്കുന്ന ആദ്യ നോമ്പുകാലം. മുറിയാതെ പെയ്യുന്ന ഒരു കര്‍കിടക്ക മാസത്തിലായിരുന്നു. കാല ചക്രം കറങ്ങി തിരിഞ്ഞ് നാട്ടില്‍ വീണ്ടും മഴകാലത്ത് നോമ്പ് കാലം എത്തിയിരിക്കുന്നു. പുറത്ത് കോരിചൊരിയുന്ന മഴപെയ്യുമ്പോഴും അടുക്കളയില്‍ പത്തിരിയും, തേങ്ങ വറുത്തരച്ച ഇറച്ചി കറിയും, തരികഞ്ഞിയും പലഹാരങ്ങളും ഉണ്ടാക്കുന്ന തിരക്കിലായിരിക്കും വീട്ടുക്കാര്‍.

ആദ്യം ചുടുന്ന പത്തിരിക്കു വേണ്ടി ക്ഷമയോടെ അടുപ്പിനടുത്ത് കാത്തു നില്‍ക്കും. തിമിര്‍ത്തു പെയ്യുന്ന മഴ ജനലില്‍ കൂടെ നോക്കി ചൂടുള്ള കാലി പത്തിരി തിന്നു തീരുന്നതിനു മുമ്പേ അടുത്തതിനായി വീണ്ടും അടുക്കളയിലേക്ക് ഓടും. കുറച്ചു കൂടി മുതിര്‍ന്നപ്പോള്‍ കാല്‍ നോമ്പ് പിടിത്തവും (പത്തു മണി വരെ) പിന്നെ അരയും മുക്കാലും പിന്നിട്ടു മുഴുവനിലും എത്തി. നോമ്പ് തുറക്കാന്‍ വീട്ടില്‍ വരുന്ന വിരുന്നകാര്‍ നീ യെത്ര നോമ്പ് പിടിച്ചു എന്ന ചോദ്യത്തിന് രണ്ടു ദിവസം പകുതി നോമ്പ് പിടിച്ച് ഒന്നാക്കിയെന്നു പറയും. പത്തിരിക്ക് വേണ്ടി വാട്ടിയെടുത്ത അരിപൊടി തിന്നാന്‍ നല്ല രുചിയാണ്. പകുതി വെന്ത പൊടിയെടുത്ത് വാഴിലിട്ടു ഓടിയിതിനു കയ്യും കണക്കുമില്ല.

ആദ്യമായീ മുഴുനോമ്പ് പിടിച്ചതിന്‍റെആഹ്ലാദം ദശകള്‍ക്ക് ഇപ്പുറവും മനസില്‍ മായാതെ നില്‍ക്കുന്നു. ഗംഭീര സീകരണമായിരുന്നു വീട്ടില്‍ നിന്ന് കിട്ടിയത്.
നോബെടുത്ത് മത്സരിക്കാന്‍ ഒരാള്‍ ഉണ്ടെങ്കില്‍ നമ്മുക്കും വാശി കൂടും, എന്‍റെ മത്സരം അമ്മാവന്‍റെ മോളേടായിരുന്നു. ചില ദിവസങ്ങളില്‍ അവളോട്‌ തോല്‍ക്കാതിരിക്കാന്‍ പുലര്‍ച്ചെ അത്താഴം കഴിക്കാതെ വരെ നോമ്പ് പിടിച്ചിട്ടുണ്ട്. പെരുന്നാള്‍ രാവില്‍ നോമ്പിന്‍റെ എണ്ണമെടുക്കുമ്പോള്‍‍ പലവര്‍ഷങ്ങളിലും അവള്‍ തന്നെയായിരുന്നു മുന്നില്‍. എന്‍റെ വിശപ്പിനു മുന്നില്‍ അവള്‍ ജയിക്കുകയായിരുന്നു.

Sunday, July 21, 2013

മൈമൂന എന്ന ഗദാമ്മ (ഭാഗം–നാല്)

മൈമൂന എന്ന ഗദാമ്മ (ഭാഗം–നാല്)
**********************
രാവിലെ എഴുന്നേറ്റു, ഉടനെ തന്നെ ഇവിടെ എത്തിയ കാര്യം സൈദ്‌നെ വിളിച്ചു പറഞ്ഞു. നിന്‍റെ ശമ്പളത്തിന്‍റെ കാര്യം അവരോട് പറഞ്ഞിട്ടുന്ന് സൈദ്‌ പറഞ്ഞു. പിന്നെ ഫോണ്‍ ഓഫ്‌ ചെയ്ത് വെച്ചു. മാമയും ബാബയും വിളിച്ചാല്‍ കിട്ടാതിരിക്കാന്‍ വേണ്ടി. 

വീട്ടുക്കാരെ പരിചയപെട്ടു. റിയാസും, ലൈലയും കണ്ണൂര്‍ സ്വദേശികള്‍. റിയാസ് സര്ക്കാര്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. രണ്ടു മക്കള്‍, ഒരു മോളും, ഒരു മോനും, മോള്‍ ഒന്പതാം ക്ലാസില്‍ പഠിക്കുന്നു, മോന്‍ ഏഴിലും. നിനക്ക് ആയിരത്തി അഞ്ഞൂറ് റിയാല്‍ തരാനാണ് സൈദ്‌ പറഞ്ഞതെന്ന് റിയാസ് പറഞ്ഞു. ഇനി അഞ്ഞൂറ് തന്നാലും നില്ക്കുമെന്ന് മനസില്‍ പറഞ്ഞു. അപ്പോള്‍ ശബളം എനിക്ക് ഒരു പ്രശ്നം ആയിരുന്നില്ല. കാരണം തല്ക്കാലം നില്ക്കാന്‍ ഒരു സ്ഥലം അതായിരുന്നു എന്‍റെ ആവശ്യം. 

അറബി വീടിനെ അപേക്ഷിച്ച് ജോലിയൊന്നും ഇല്ല. രാവിലെ എഴുന്നേറ്റ് ചായയും കടിയും ഉണ്ടാക്കുക, കുട്ടികളെ സ്കൂളില്‍ വിടാനുള്ള കാര്യങ്ങള്‍ ചെയ്യുക. പിന്നെ ഉറങ്ങാം, പത്തു മണിക്ക് എഴുന്നേറ്റ് ചോറും കറിയും ഉണ്ടാക്കി, വീട് വൃത്തിയാക്കുക. അപ്പോയെക്കും കുട്ടികള്‍ സ്കൂള്‍ വിട്ടും, അയാള്‍ ഓഫീസ് കഴിഞ്ഞു വരും. പിന്നെ ഭക്ഷണം കഴിച്ച് രാത്രിയിലേക്കുള്ളത് വെയ്ക്കുക. പിന്നെ ടി വി കാണാന്‍. ഒഴിവു സമയം ധാരാളം.
ഇടയ്ക്കിടെ റഹീമിനെ വിളിക്കും. സംസാരിക്കും. ഞങ്ങള്‍ പരസ്പരം കൂടുതല്‍ അറിഞ്ഞു. ഞാന്‍ വിചാരിച്ച പോലെ അവന് ഭാര്യയും കുട്ടികളൊന്നുമില്ല. ഇരുപത്തിയാര് വയസുള്ള അവിവിവാഹിതനായ ചെറുപ്പക്കാരന്‍. കള്ള ടാക്സി ഓടിക്കുന്നു. അയാളെ വിശ്വസിക്കാമെന്ന് സംസാരത്തില്‍ നിന്നും തോന്നി. അവനുമായി കൂടുതല്‍ അടുത്തു. കാരണം എന്‍റെ കാര്യങ്ങക്ക് പുറത്ത് ഒരാള്‍ വേണം. പൈസ അയക്കാന്‍, ഫോണ്‍ കാര്ഡ്ച‌ വാങ്ങാന്‍, ഇടക്ക് പുറത്ത് പോകാന്‍. അല്ലെങ്കില്‍ വീണ്ടും ഒരു ചാട്ടത്തിന്. എല്ലാത്തിനും ഒറ്റക്ക് പോകാന്‍ പറ്റില്ലാലോ. റഹീം എന്റെ ഉമ്മയുടെ ജേഷ്ഠത്തിയുടെ മകനാണെന്നാണ് ഞാന്‍ ലൈലയോട് പറഞ്ഞത്. 
ആ ബന്ധ വളര്ന്നു. എന്‍റെ പഴയ സിം ഒഴിവാക്കി പുതിയ നമ്പര്‍ റഹീംമിനോട് വാങ്ങിപ്പിച്ചു. 

ഞാന്‍ എത്തി ഒരാഴ്ച് കഴിഞ്ഞപ്പോള്‍ ലൈലയെ ഹമദ് ഹോസ്പിറ്റലില്‍ പ്രസവത്തിനു അഡ്മിറ്റ്‌ ചെയ്തു. ഞാനും കൂടെ പോയി അന്ന് രാത്രി തന്നെ പ്രസവിച്ചു. ഒരു പെണ്കുട്ടി. വൈകുന്നേരം മുതല്‍ രാത്രി ഒരു മണി വരെ ഞാന്‍ ലേബര്‍ റൂമിന് മുന്നില്‍ നിന്നു.
ഒരു പേപ്പറും കയ്യില്‍ ഇല്ല എനിക്ക് ഉള്ളില്‍ പേടിയായിരുന്നു. അറബിയുടെ വീട്ടുക്കാരോ ബന്ധുക്കളോ, പരിചയകാരോ കണ്ടാല്‍? . പ്രസവശേഷം ലൈലയെ വാര്ഡിലേക്ക് മാറ്റി. രണ്ടു ദിവസം അവിടെ നിന്നു. ആറു ബെഡ് ഉള്ള വാര്ഡിലല്‍ വേറെ രണ്ടു ബെഡിലും അറബികള്‍ ആയിരുന്നു. ഓരോ തവണ വാതില്‍ തുറക്കുംബോഴും ഉള്ളില്‍ കാളും. രണ്ടു ദിവസം നെഞ്ചില്‍ തീയോടെ കള്ളന്മാരെ പോലെ പതുങ്ങി നിന്നു.

മൂന്നാം ദിവസം ഡിസ്ചാര്ജ്. ചെയ്ത് വീട്ടില്‍ വന്നു. പിന്നെ പണി ഒഴിഞ്ഞിട്ട് ഇരിക്കാന്‍ നേരം കിട്ടാതെയായി, രാവിലെ ചായ ഉണ്ടാക്കല്‍, കുട്ടികളെ സ്കൂളില്‍ വിടല്‍, ചെറിയ കുട്ടിയെ കുളിപ്പിക്കല്‍, ലൈലയെ കുഴബ് തേപ്പിക്കള്‍, ചോറും കറിയും ഉണ്ടാക്കല്‍ അങ്ങിനെ പോകുന്നു. കുട്ടിയെ കാണാന്‍ വീട്ടില്‍ വരുന്ന ചിലര്‍ എനിക്ക് പൈസ തന്നിരുന്നു.

മൈമൂനാക്ക് എത്രയാ ശബളമെന്ന് ലൈലയോട് കൂട്ടുകാരി‍ ചോദിക്കുന്നത് ഞാന്‍ കേട്ടു. 

ആയിരത്തി അഞ്ഞൂറെന്നു അവള്‍ പറഞു. അറബി വീട്ടില്‍ നിന്ന് ചാടി വന്നതാണ്, നല്ല സ്ത്രീയാണ്. അടക്കവും ഒതുക്കവും ഉണ്ട്. ഞാന്‍ സ്ഥിരമായിനിര്ത്താ ന്‍ പോകുയാണ്.

ഇത് കേട്ട് കൂട്ടുക്കാരി, നിന്‍റെ ഭാഗ്യം, പ്രസവിച്ചവിടെ ഒരു മാസം നില്ക്കാന്‍ മാസം 3500 കൊടുക്കണം.

മുവയിരത്തി അഞ്ഞൂറോ? ഞാന്‍ ഞെട്ടി, അറബി വീട്ടിലെ മൂന്നര മാസത്തെ പൈസ. രാത്രി തന്നെ റഹീമിനെ വിളിച്ചു. ഇതിനെ പറ്റി അനേഷിക്കാന്‍ പറഞ്ഞു.

പിറ്റേന് അവന്‍ വിളിച്ചു, അത് ശരിയാണ്, അത്രയൊക്കെ കിട്ടും.

എന്‍റെ മനസിലെ മോഹങ്ങള്‍ക്ക് ചിറക് വെച്ചു. സ്ഥലം വാങ്ങണം, വീട് വെക്കണം, ചെറിയ മോളുടെ വിവാഹം. എത്രയും പെട്ടന്നു പണം ഉണ്ടാക്കണം. ഏതായാലും ചാടി നില്ക്കുന്നു. എന്നെകിലും പോലീസ് പിടിക്കും, നേരായ വഴിയില്‍ നാട്ടില്‍ പോകാന്‍ പറ്റില്ല. ഇവിടെ ഒരു മാസത്തില്‍ കൂടുതല്‍ നില്‍ക്കില്ലാന്നു തീരുമാനിച്ചു.

നാല്‍പത് ദിവസം അവിടെ നില്‍ക്കേണ്ടി വന്നു. സ്ഥിരമായി അവിടെ നില്‍ക്കുകയാണെങ്കില്‍ രണ്ടായിരം റിയാല്‍ തരാമെന്നവര്‍ പറഞ്ഞു. പക്ഷെ എന്‍റെ മനസ്‌ അതിനു സമ്മതിച്ചില്ല. 

അപ്പോഴേക്കും വേറെ ഒരു പ്രസവ വീട് റഹീം ശരിയാക്കി.ഞാന്‍ അങ്ങോട്ട്‌ മാറി ഒരു മാസത്തേക്ക് മുവയിരത്തി അഅഞ്ഞൂറ് റിയാല്‍ ശബളത്തിന് അവിടെയും ഒരുമാസം. അവിടെ നില്‍ക്കുമ്പോള്‍ അവിടെ വന്ന ഒരു സ്ത്രീയുമായി പരിചയപെട്ടു. അവര്‍ പറഞ്ഞ പ്രകാരം പ്രസവിച്ച വീട്ടില്‍ നില്‍ക്കുന്ന ഒരു ഗ്രൂപ്പുമായി ബന്ധപ്പെട്ടു. അവര്‍ അഞ്ചു പേരുണ്ട് അതില്‍ ആറാമാനായി ഞാനും കൂടി. എല്ലാവരും ചേര്‍ന്നു ഒരു റൂം എടുത്തിട്ടുണ്ട്. പണി ഇല്ലാത്ത സമയത്ത് നില്‍ക്കാന്‍ എ ല്ലാവരും എന്നെ പോലെ ചാടി നില്‍ക്കുന്നവര്‍, നാട്ടില്‍ പ്രാരാബ്ദവും ബുദ്ധിമുട്ടും ഉള്ളവര്‍. 

അവളുടെ ഫോണ്‍ ബെല്ലടിച്ചു. അവള്‍ ആരോടോ സംസാരിച്ചു. 

എന്നിട്ട് വക്ര കെ എഫ് സി യുടെ മുന്നില്‍ കാറൊന്ന് നിര്‍ത്തണമെന്നു സഫിയയോട് പറഞ്ഞു.
ഇപ്പോള്‍ വിളിച്ചയാളുടെ മകന്‍ എന്നെ കാത്ത് അവിടെ നില്‍ക്കുംമെന്നാ അയ്യാള്‍ പറഞ്ഞത്.

ഇന്നു വരെ ഞാന്‍ നിങ്ങള്‍ എന്നെ കാറില്‍ കയറ്റിയ സ്ഥലത്തിനടുത്തുള്ള വീട്ടില്‍ ആയിരുന്നു. ഇപ്പോള്‍ വിളിച്ച ആള്‍ എന്നെ കൊണ്ടുപോകാന്‍ വരാമെന്ന് പറഞ്ഞിരുന്നു. പെട്ടൊന്ന് അയാള്‍ക്ക് എമര്‍ജന്‍സിയായി എങ്ങോട്ടോ പോകേണ്ടി വന്നു. വെള്ളിയാഴ്ച രാവിലെയല്ലേ റഹീമിനെ വിളിച്ചു ബുദ്ധിമുട്ടിക്കേണ്ടയെന്നു കരുതിയാണ് ടാക്സി കാത്തുനിന്നത്. 

പിന്നെ അവള്‍ ഒന്നും പറഞ്ഞില്ല. അഞ്ചു മിനോട്ടോടെ കാര്‍ കെ എഫ് സി യുടെ മുന്നില്‍ എത്തി. അവള്‍ ഡോര്‍ തുറന്ന് നാസറിനോടും സഫിയയോടും നന്ദി പറഞ്ഞ് ബാഗുമെടുത്ത് ഇറങ്ങി അവിടെ കാത്തു നിന്നിരുന്ന പയ്യന്‍റെ അടുത്തേയ്ക്ക്. പെട്ടൊന്ന് അവള്‍ തിരിച്ചു വന്നു

ഇത്താ, എന്‍റെ നമ്പര്‍ വെച്ചോ ആര്‍കെങ്കിലും ആളെ വേണമെങ്കില്‍ കൊടുത്തേക്കണം 
വയറ്റില്‍ പഴിപ്പു കൊണ്ടാണെന്ന് അവള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു.

തീര്‍ച്ചയും എന്ന് പറഞ്ഞു സഫിയ നമ്പര്‍ ഫോണില്‍ സേവ് ചെയ്തു
MYMOONA- GHADAMMA
55****03
അവള്‍ കണ്ണില്‍ നിന്നും മറയുന്നത് വരെ അവര്‍ രണ്ടു പേരും അവളെ തന്നെ നോക്കി നിന്നു. റിസയും, നിയയും പുറത്തെ കാഴ്ചകളിലും.

"നീ കണ്ടോ ഓരോരുത്തര്‍ ജീവിക്കാന്‍ വേണ്ടി കഷ്ടപെടുന്നത്? നിങ്ങള്‍കൊക്കെ എന്തിന്‍റെ കുറവാ, 
എന്നാലും അതില്ലാ, ഇതില്ലാ എന്നെ പറയൂവെന്ന്" നാസര്‍ പറഞ്ഞു.

സഫിയ അതിനു ള്ള മറുപടി ഒരു മൂളലില്‍ ഒതുക്കി..., അപ്പോഴും അവളുടെ കണ്ണുകള്‍ മൈമൂന നടന്നകന്ന വഴിയിലേക്കായിരുന്നു.
(അവസാനിച്ചു)

മൈമൂന എന്ന ഗദാമ്മ (ഭാഗം–മൂന്ന്)

മൈമൂന എന്ന ഗദാമ്മ (ഭാഗം–മൂന്ന്)
**********************
എല്ലാം പടച്ചോന് സമര്‍പ്പിച്ചു, അനുഭവിക്കുവാന്‍ ഉള്ളത് അനുഭവിച്ചേ മതിയാകൂവെന്ന് മനസുപറഞ്ഞു. അടുക്കളയിലെ ക്ലോക്കിന്റെ സൂചിക്ക് വേഗതപോരെന്നു തോന്നി. വൈകീട്ട് ബാബു സാധങ്ങളുംമായി അടുക്കളയില്‍ വന്നപ്പോള്‍ ഇന്ന് രാത്രി പോകുന്ന വിവരം ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിച്ചു. ഒഴിവു കിട്ടിയ നേരത്ത് റൂമില്‍ പോയി അത്യാവശ്യം വേണ്ട വസ്ത്രങ്ങള്‍ ബാഗില്‍ വെച്ചു. നാട്ടിലേയ്ക്ക് ക്യാന്‍സല്‍ ചെയ്ത് വിട്ട ഫില്പിനോ തന്ന ഗേറ്റ്ന്‍റെ കള്ള തക്കോലെടുത്തു ബാഗിന്‍റെ പുറത്തെ അറയില്‍ വെച്ചു.

തിരിച്ച് അടുകളയില്‍ വന്നു ബാക്കി പണിയെല്ലാംതീര്‍ത്തപ്പോഴെക്കും നേരം 12മണിയായി. മാമ്മക്കും ബാബക്കും ബെഡ് ഷീറ്റ് വിരിച്ചു കൊടുത്ത്, കുടിക്കാനുള്ള വെള്ളം ബെഡ് റൂം ഫ്രിഡ്ജില്‍ വെച്ച് അവരെ അവസാനമായി ഒന്ന് നോക്കി. ജീവിതത്തില്‍ ഇനി ഒരിക്കലും കണ്ടുമുട്ടില്ല എന്ന് മനസില്‍ ഓര്‍ത്ത് കണ്ണുകള്‍ കൊണ്ട് യാത്ര പറഞ്ഞു. നേരെ അടുകളയില്‍ പോയി ഒരു ഗ്ലാസ്‌ വെള്ളമെടുത്ത് കുടിച്ച് ലൈറ്റ് ഓഫ്‌ ചെയ്ത് റൂമിലേക്ക് നടന്നു കയറി.

ഇട്ടിരുന്ന ഡ്രസ്സിന് മുകളില്‍ ഒരു പര്‍ദ്ദ ഇട്ടു. തലയില്‍ കറുത്ത ഷാളും, ടോയ്ലെറ്റില്‍ പോയി മുഖം കഴുകി. പണ്ട്എങ്ങോ വാങ്ങിവെച്ച പേരില്ലാത്ത സ്പ്രേ എടുത്ത് അടിച്ചു. ഉള്ളീല്‍ ടെന്‍ഷന്‍ ഏറി വരുന്നു. ഇനി ബാബുവെങ്ങാനും മാമ്മയോടെ പറഞ്ഞു കാണുമോ? റഹീം ഇവിടെ എത്തി കാണുമോ? കൈയ്യും കാലും ചെറുതായി വിറയ്ക്കാന്‍ തുടങ്ങി. ഫോണെടുത്ത് റഹീമിനെ വിളിച്ചു.

വീടിനു അടുത്ത് തന്നെയുണ്ടെന്നും, വീടിനു പുറത്ത് വന്നിട്ട് മിസ്സ്‌ അടിക്കണമെന്നും പറഞ്ഞു.

ചെരിപ്പ് എടുത്ത് കയ്യില്‍ പിടിച്ച് കോണിഇറങ്ങി. മാമ്മയുടെയും ബാബയുടെയും ബെഡ്റൂമിലേക്ക് നോക്കി. ലൈറ്റ് ഓഫ്‌ ചെയ്തിട്ടുണ്ട്. അത്പോലെ മുകളിലേക്ക് കയറി. പടച്ചോനെ മനസില്‍ വിചാരിച്ച് ബാഗ് എടുത്ത് തോളില്‍ ഇട്ടു, മറ്റെ കയ്യില്‍ ചെരിപ്പും മൊബൈലും പിടിച്ച് മെല്ല പടികള്‍ ഇറങ്ങി. അവരുടെ ബെഡ്റൂമിന് മുന്നില്‍ ഒരു നിമിഷം നിന്നു. നാളെ രാവിലെ എന്നെ കണ്ടില്ലെങ്കില്‍ ഇവര്‍ എന്തുചെയ്യുമെന്ന ചിന്ത മനസില്‍ മിന്നിമാഞ്ഞു. 

പതുക്കെ മുന്നോട്ടു നടന്നു. മെയിന്‍ ഡോര്‍ തുറന്ന് വീടിനു പുറത്ത് കടന്നു. ഡ്രൈവര്‍ ബാബുവിന്‍റെ റൂമിലേക്ക് നോക്കി, ലൈറ്റ് ഓഫ്‌ ചെയ്തിട്ടുണ്ട്. ഫോണെടുത്ത് റഹീമിന് മിസ്സ്‌ കാള്‍ അടിച്ചു. ബാഗില്‍ നിന്നും ഗേറ്റ്ന്‍റെ താക്കോല്‍ എടുത്ത് പതിയെ ഗേറ്റ് തുറന്നു. റോഡില്‍ തെരുവു വിളക്കുകള്‍ ഇല്ല. നേരിയ ഇരുട്ട് പുറത്ത് ഇറങ്ങി. റോഡി സൈഡില്‍ നിര്ത്തി യിട്ടിരിക്കുന്ന കാറിന്‍റെ ലൈറ്റ് തെളിഞ്ഞു. അത് റഹീംമാണെന്ന് ഉറപ്പിച്ച് വണ്ടിയിയുടെ അടുത്തേക്ക് നീങ്ങി. വേഗം വണ്ടിയിലേക്ക് കയറാന്‍ റഹീം പറഞ്ഞു. പിന്‍വാതില്‍ തുറന്ന് ഞാന്‍ വണ്ടിയ്ല്‍ കയറി.

ബാഗ്‌ വണ്ടിയില്‍ വെച്ചു. സീറ്റ്‌നിടയില്‍ കുനിഞ്ഞിരിക്കാന്‍ റഹീം പറഞു. ഞങ്ങള്‍ പരസ്പരം ഒന്ന് സംസാരിച്ചില്ല. പതിനഞ്ചു മിനുട്ടോളം അങ്ങിനെ ഇരുന്നു. കാര്‍ അതിവേഗം പാഞ്ഞുകൊണ്ടിരുന്നു. ഇതിനിടയില്‍ റഹീം ഫോണില്‍ ആരോടോ ഞങ്ങള്‍ വരുന്നുവെന്ന് പറയുന്നത് കേട്ടു. 

വണ്ടി ഒരു വില്ലയുടെ മുന്നില്‍ നിന്നു. ഗേറ്റ് തുറന്ന് ഒരാല്‍ പുറത്ത് വന്നു. ഞാന്‍ ബാഗുമെടുത് പുറത്ത് ഇറങ്ങി. പുലച്ചെ ഒന്നരമണിക്ക് ഞാന്‍ സ്വതന്ത്രത്തിന്‍റെ ശുദ്ധവായു ആവോളം ശ്വാസിച്ചു. റഹീം പൈസ ചോദിച്ചു. ബാഗില്‍ നിന്നും അഞ്ഞൂറ് റിയാല്‍ എടുത്ത് കൊടുത്തു. പണവും വാങ്ങി ഞങ്ങളോട് യാത്ര പറഞ്ഞ് റഹീം അതിവേഗം കാര്‍ ഓടിച്ചു പോയി. ഞാന്‍ അയാളോട് ഒപ്പം വില്ലയിലേക്ക് കടന്നു. ആ വില്ലയില്‍ പല വാതിലുകള്‍ കണ്ടു. അതില്‍ ഒരു വാതിലുനു മുന്നീല്‍ ഒരു സ്ത്രീ പുഞ്ചിരിയോടെ നില്ക്കുന്നത് ലൈറ്റിന്‍റെ ഇളം വെട്ടത്തില്‍ കണ്ടു. അടുത്ത് ചെന്നപ്പോള്‍ അവര്‍ ഗര്ഭിണിയാണെന്ന് മനസിലായി. സലാം പറഞ്ഞു അകത്തു കടന്നു. അവര്‍ ഉറങ്ങാതെ എന്നെ കാത്തിരിക്കുകയിരുന്നുവെന്ന് എനിക്ക് തോന്നി. എനിക്കൊരു റൂം ശരിയാക്കിവെച്ചിരുന്നു. ഞാന്‍ ബാഗ് റൂമില്‍ വെച്ചു. നാളെ വിശദമായി പരിചയപെടാമെന്നു പറഞ്ഞു അവര്‍ കിടക്കാന്‍ പറഞ്ഞു.
ഒരു നരകത്തില്‍ നിന്ന് രക്ഷപെട്ട സന്തോഷത്തില്‍ ഞാന്‍ മൂന്ന് മാസങ്ങള്‍ക്ക് ശേഷം സുഖമായി ഉറങ്ങി.

(ബാക്കി ഭാഗം നാലില്‍)

Monday, May 27, 2013

മൈമൂന എന്ന ഗദാമ്മ (ഭാഗം -2)

മൈമൂന എന്ന ഗദാമ്മ (ഭാഗം -രണ്ട്)
**********************
അസുഖം വന്നാല്‍ ഡോക്റെറുടെ അടുത്ത് പോകാന്‍ സമ്മതിക്കില്ല, എന്ത് അസുഖത്തിനും പനഡോള്‍ തരും, ഒരിക്കല്‍ കൂടെയുള്ള ഫില്പിനോക്ക് വയറുവേദന വന്നു. രാത്രി മുഴുവന്‍ കിടന്നു കരഞ്ഞു. ഡോക്റെ കാണാന്‍ വിട്ടില്ല. അവള്‍ രാവിലെ ആരോടും പറയാതെ ഡോക്ടറെ കാണാന്‍ പോയി, അന്ന് തന്നെ അവളെ ക്യാന്സ്ല്‍ ചെയ്ത് വിട്ടു. ഇടയ്ക്കിടെ മാമ്മ വന്ന് ഞങ്ങളുടെ മുറിയില്‍ കയറി പെട്ടിയും.ബാഗും തുറന്ന് നോക്കും. എന്തെകിലും മോഷ്ടിച്ചുടുണ്ടോ അതോ എന്തെകിലും ഉണ്ടാക്കി തിന്നുന്നോ എന്ന് നോക്കാന്‍. ജോലി സമയത്ത് ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല. രാവിലെ ഇറങ്ങിയാല്‍ രാത്രിയാവും റൂമില്‍ എത്താന്‍. ആരെങ്കിലും വിളിച്ചാല്‍ രാത്രിയെ അറിയൂ. മൂന്ന് മാസം കൊണ്ട് മൂന്ന് വര്ഷത്തെ കഷ്ട്പാട് ഞാന്‍ അനുഭവിച്ചു. അവിടെ ഒരു മലയാളി ഡ്രൈവര്‍ ഉണ്ടായിരുന്നു. തിരുവനന്തപുരത്തുകാരന്‍ ബാബു. പൈസ അയക്കലും ഫോണ്‍ കാര്ഡ് ‌ വാങ്ങലും അയാള്‍ ആയിരുന്നു. കഷ്ടപാടിനെ പറ്റി ഞാന്‍ അയാളോട് പറഞ്ഞു.
ഇവിടെ നിന്ന് ചാടണം എങ്കിലേ രക്ഷപെടാന്‍ പറ്റുകയ്ള്ളൂ, ആരും ആറു മാസത്തില്‍ കൂടുതല്‍ ആരും ഇവിടെ നില്ക്കാാറില്ല. പുറത്ത് ആരെങ്കിലും ഉണ്ടെകില്‍ ചാടുവാനുള്ള ഏര്പ്പാട് ചെയാമെന്നു ബാബു പറഞ്ഞു.

ഒരു ഗദാമ്മയെന്നു പറയുമ്പോള്‍ നാട്ടുകാരുടെ പുച്ഛം ഞാന്‍ പലപ്പോഴും കണ്ടിട്ടുണ്ട്. ഞങ്ങളെ പോലുള്ള വരെ പലരും രണ്ടാം കണ്ണിലൂടെയാണ് കാണുന്നത്. പല രീതിയില്‍ ഗള്ഫില്‍ പണം ഉണ്ടാക്കുന്ന സ്ത്രീകള്‍ ഉണ്ടാവും. പക്ഷെ സമൂഹത്തിനു മുന്നില്‍ എല്ലാവര്ക്കും ഒരേ നിറം.

ഇവിടെയും അങ്ങിനെ തന്നെ, പലരുടെയും നോട്ടവും സംസാരവും കണ്ടാല്‍ നമ്മെ തന്നെ വെറുത്തു പോകും. ഞങ്ങളുടെ ഉള്ളില്‍ നീറുന്ന ഒരു അഗ്നിപര്വ്വുതം ഉണ്ടെന്നു പലരും മനസിലാക്കുന്നില്ല. ചെന്നെത്തിപെടുന്ന വീട്ടിലെ എല്ലാംമായ ഞങ്ങള്‍ അവരുടെ ആരോരുമമല്ലാതെ ജീവിക്കുന്നു. വികാരവിചാരങ്ങള്‍ ഞങ്ങള്ക്കുങമുണ്ട്‌ അടക്കി പിടിച്ചു നാട്ടിലെ മക്കളെയോത്ത് സ്വയം നിയന്ത്രിക്കുന്നു. ഞങ്ങള്‍ വഴിപിഴച്ചവരാണന്നും വളയയ്‌ക്കാന്‍ എളുപ്പമാനെന്നും പലരും കരുതുന്നു. വഴിവിട്ട രീതിയില്‍ പണം ഉണ്ടാക്കാന്‍ ഏറ്റവും എളുപ്പമാണ് ഗള്ഫില്‍, എന്‍റെ വിശ്വാസം അതിനു സമ്മതിക്കുന്നില്ല. ആ രീതിയില്‍ കിട്ടുന്ന കാശ് കൊണ്ട് മക്കളെ പോറ്റാന്‍ മനസ് അനുവദിക്കുന്നില്ല. ഇഷ്ടപെട്ട നിറമുള്ള വസ്ത്രം ധരിക്കണോ, ഇഷ്ടപെട്ട ഭക്ഷണം കഴിക്കാനോ ഞങ്ങള്ക്ക് കഴിയാറില്ല. ഒരു തൊഴില് ‍നിയമത്തിന്‍റെയും പരിധിയില്‍ വരുന്നില്ല. തൊഴില്‍ നിയമവും സമയവും തീരുമാനിക്കുന്നത് സ്പോന്‍സര്‍മാരാണ്. ഒടുവില്‍ ഞാന്‍ ആ വീട്ടില്‍ നിന്നു ചാടാന്‍ തീരുമാനിച്ചു. എന്‍റെ വകയില്‍ ഒരു ബന്ധുവായിവരുന്ന ഒരാളുടെ പരിചയകാരനാണ് എനിക്ക് വിസ തന്ന സൈദ്‌. അയാള്‍ ഒരു ബക്കാല നടത്തുന്നു. ഞാന്‍ അയാളുമായി രാത്രി സംസാരിച്ചു.

നിങ്ങളുടെ ഇഷ്ടം പോലെ ചെയാം, അയ്യാള്‍ പറഞ്ഞു.

ഇവിടെ നിന്ന് ചാടിയാല്‍ എനിക്ക് പുറത്ത് ഒരു ജോലി വേണം, നിങ്ങളുടെ പരിചയകാരുടെ എതെങ്കിലും വീട്ടില്‍? അറബികളുടെ വീട് വേണ്ട വല്ല മലയാളി കുടുംബങ്ങളില്‍?
ഞാന്‍ നോക്കിയിട്ട് വിളിക്കാമെന്ന് അയാള്‍ പറഞ്ഞു.

പിറ്റേന്ന് രാത്രി ജോലി കഴിഞ്ഞു റൂമില്‍ വന്നു ഫോണ്‍ നോക്കിയപ്പോള്‍ അയാളുടെ മിസ്‌ കാള്‍ കണ്ടു. ഉണ്ടന്‍ തിരിച്ചുവിളിച്ചു.

തല്ക്കാ്ലത്തേക്ക് ഒരു മലയാളിയുടെ വീട്ടില്‍ ഒരു ജോലി ശരിയാക്കിട്ടുണ്ടെന്നും. നാളെ രാത്രി ഇവിടെ നിന്ന് പുറത്ത് കടക്കണമെന്നും പറഞ്ഞു. ഞാന്‍ ഒരു ഡ്രൈവറെ ഏര്പ്പടാക്കിയിട്ടുടെന്നും അയാള്‍ വിളിക്കുമെന്നും പറഞ്ഞു. ഈ വിവരം ഞാന്‍ ഡ്രൈവര്‍ ബാബുവിനെ അറിയിച്ചു.

പിറ്റേന്ന് ജോലിക്ക് ഇറങ്ങിയപ്പോള്‍ ഫോണ്‍ സൈലെന്റ് ആക്കി അരയില്‍ വെച്ചു. ഒരേ അരമണിക്കൂര്‍ ഇടവിട്ട്‌ ടോയ്‌ലറ്റില്‍ പോയി വല്ല വിളിയും ഉണ്ടോ എന്ന് നോക്കും. ഞാന്‍ ഇടയ്ക്കിടെ അടുകളയില്‍ നിന്ന് പുറത്ത് പോകുന്നത് ക്യാമറയില്‍ കണ്ടു മാമ എന്നോട് ചൂടായി.
മക്കളുടെ വീട്ടില്ലെതക്കെല്ലാം ഭക്ഷണം കൊടുത്ത് വിട്ട് ബാബാക്കും മാമാക്കും കഴിക്കാനുള്ളത് വിളബിവെച്ച് ടോയ്‌ലറ്റില്‍ പോയി ഫോണ്‍ നോക്കിയപ്പോള്‍ അറിയാത്ത ഒരു നമ്പരില്‍‍ നിന്ന് മിസ്സ്‌ കാള്‍ കണ്ടു.

അതിലേക്ക് ഉടനെ തിരിച്ചു വിളിച്ചു.
ഹലോ, ഞാന്‍ മൈമൂനയാണ്‌, ഈ ഈ നമ്പരില്‍ നിന്നു ഒരു വിളി കണ്ടു.
അതെ ഞാന്‍ വിളിച്ചിരുന്നു. എന്‍റെ പേര് റഹീം, ബാക്കാല നടത്തുന്ന സൈദ്‌ പറഞ്ഞിട്ടാണ് വിളിച്ചത്. നിങ്ങളെ ആ വീട്ടില്‍ നിന്ന് ചാടിക്കാന്‍. വലിയ റിസ്ക്‌ ഉള്ള പണിയാണ്, പിടിച്ചാല്‍ നമ്മള്‍ രണ്ടു പേരും കുടുങ്ങും. എന്നാലും ഞാന്‍ സഹായിക്കാം, എനിക്ക് അഞ്ഞൂറ് റിയാല്‍ വേണം. നിങ്ങളെ സൈദ്‌ പറഞ്ഞ മലയാളിയുടെ വീട്ടില്‍ കൊണ്ടാക്കാം. എന്താ സമ്മതിച്ചോ?

അഞ്ഞൂറ് റിയാല്‍. ഞാന്‍ ഞെട്ടി പോയി. അഞ്ഞൂറ് പോയാല്‍ ബാക്കി എത്ര? കിട്ടുന്ന ശമ്പളം മുഴവന്‍ അയച്ചിട്ടും നാട്ടില്‍ ഒന്നിനും തികയുന്നില്ല. ഈ മാസം ആരുടേയും കയ്യില്‍ നിന്ന് കടം വാങ്ങാന്‍ ഉമ്മയോട് പറയാം. അയാളും ഇവിടെ പണം ഉണ്ടാക്കാന്‍ വന്നതല്ലേ? അയാള്ക്കും നാട്ടില്‍ കുട്ടികള്‍ ഉണ്ടാകും. പൈസ നോക്കിയിട്ട് കാര്യമില്ല ഇവിടെന്നു രക്ഷപെടുക. ഞാന്‍ സമ്മതിച്ചു.

എങ്കില്‍ രാത്രി ജോലി കഴിഞു വിളിക്കാന്‍ പറഞ്ഞു. ഞാന്‍ വീടിനു മുന്നില്‍ വണ്ടിയുമായി ഉണ്ടാവും. എനിക്ക് സന്തോഷമായി. അതിലേറെ പേടിയും.

പോകുന്ന സമയത്ത് മാമയും ബാബയും കണ്ടാല്‍? വഴിയില്‍ വെച്ച് പോലീസ് പിടിച്ചാല്‍? റഹീം എന്നെ എന്തെങ്കിലും ചെയ്‌താല്‍? വേറെ എവിടെങ്കിലും കൊണ്ട് പോയാല്‍? ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങള്‍ മനസില്‍ ബാക്കിയായി.
(ബാക്കി ഭാഗം മൂന്നില്‍)

Sunday, May 26, 2013

മൈമൂന എന്ന ഗദാമ്മ (ഭാഗം-1)

മൈമൂന എന്ന ഗദാമ്മ (ഭാഗം -ഒന്ന്)
****************************
വെള്ളിയാഴ്ച രാവിലെ ഏഴു മണി, നാസറും ഭാര്യ സഫിയയും മക്കളായ റിസയും, നിയയും ഡ്രസ്സ്‌ ചെയ്ത് പുരത്ത പോകാന്‍ റെഡിയായി. കുടുംബം ഖത്തറില്‍ എത്തിയതു മുതലുള്ള ശീലമാണ് ഒഴിവു ദിനത്തിലെ ഈ യാത്ര. ജനുവരിയിലെ ഇളം തണുപ്പുള്ള പ്രഭാതം,. നീലാകാശത്ത് അങ്ങിങ്ങായി വെള്ള മേഘകെട്ടുകള്‍. സൂര്യന്‍ കിഴക്കു നിന്ന് മേഘങ്ങള്‍ക്കിടയിലൂടെ ഭൂമിയെ ഒളികണ്ണുകൊണ്ട് നോക്കുന്നു. ഇളം തണുത്ത കാറ്റ് കുളിരണിയിക്കുന്നു. വിജനമായ റോഡിലൂടെ പ്രസന്നമായ കാലാവസ്ഥയില്‍ അന്തരീക്ഷത്തിലെ കാറ്റും തണുപ്പും ആസ്വദിച്ചുകൊണ്ടുള്ള യാത്ര ഫ്ലാറ്റില്‍ ഒതുങ്ങി കൂടി കഴിയുന്ന ഭാര്യക്കും മക്കള്‍ക്കും ഒരു ആശ്വാസമാണ്.

പുറത്ത് ഇറങ്ങി വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്ത് പോക്കറ്റ്‌ റോഡിലൂടെ മെയിന്‍ റോഡ്‌ലക്ഷ്യമാക്കി നീങ്ങി.
റിസയും നിയയും കാറിന്‍റെ വിന്‍ഡോസ്‌ തുറന്ന് ഇളം കാറ്റേറ്റു പുറത്തേക്ക് നോക്കി ഇരിക്കുന്നു.
റോഡ്‌ സൈഡില്‍ കുറച്ചകലെ ഒര പര്‍ദ്ദ ധരിച്ച സ്ത്രീ മുന്‍പേ പോയി വണ്ടിക്കു കൈ കാണിക്കുന്നത് നാസറും സഫിയയും കണ്ടു. കാര്‍ അവരുടെ അടുത്ത് എത്തിയപ്പോള്‍ ആ സ്ത്രീ അവരുടെ കാറിനും കൈ കാണിച്ചു. നാസര്‍ നിരത്താതെ മുന്നോട്ടു പോയി.
അപ്പോള്‍ സഫിയ പറഞ്ഞു
ഇക്ക, കണ്ടിട്ട് മലയാളി സ്ത്രീയെന്നാ തോന്നുന്നത്, പാവം വണ്ടി കാത്തു നില്‍ക്കുകയാണ്. നമ്മുക്ക് അവര്‍ക്ക് എവിടെയാ പോകേണ്ടത് എന്ന് ചോദിച്ചാലോ? നമ്മള്‍ പോകുന്ന വഴിക്കണേല്‍ അവരെയും കൂട്ടാം.
നീ മിണ്ടാതിരി, അതോക്കോ പിന്നെ പുലിവാല്‍ ആകും.
നമ്മളും ഇത് പോലെ കുറെ ടാക്സി കാത്തുറോഡില്‍ നിന്നതാ അതൊന്നും മറന്നിട്ടില്ലല്ലോ? അവള്‍ ഓര്‍മിപ്പിച്ചു.
ഉടനെ നാസര്‍ വണ്ടി തിരിച്ചു. ആ സ്ത്രീയുടെ മുന്നില്‍ കൊണ്ട് നിര്‍ത്തി.
മലയാളിയാണോ? സഫിയ ചോദിച്ചു
അതെ,
എങ്ങോട്ടാ പോകേണ്ടത്?
വക്രയിലേക്ക്,
എന്നാല്‍ കേറിക്കോ,
മക്കളോട് ഇടതു ഭാഗത്തേക്ക് നീങ്ങിയിരിക്കാന്‍ പറഞ്ഞു.
അവര്‍ വണ്ടിയില്‍ കേറി.
ഇത് കണ്ട നാസര്‍ അന്തംവിട്ട് സഫിയയെ നോക്കി.
ഇക്ക, പാവമല്ലേ നമ്മുക്ക് വക്രയില്‍ കൊണ്ടു വിടാമെന്ന രീതിയില്‍ അവള്‍ ഒന്ന് നോക്കി.
എന്നിട്ട് പിന്നോട്ട് തിരിഞ്ഞ് റേഡിയോ സ്റ്റേഷന്‍ ഓണ്‍ ആക്കി.
എന്താ പേര്? അവള്‍ ആ സ്ത്രീ യോട് ചോദിച്ചു
മൈമൂന,
നാട്ടില്‍ എവിടെയാ?
കോഴിക്കോട്,
എന്താ ഇവിടെ ജോലി?
ഗദാമ്മയാണ്.
എത്ര വര്‍ഷമായി ഇവിടെ?
ഞാന്‍ പുതിയതാണ്. ആറു മാസമായി.
ഇതിനു മുന്‍പ് ഒമാനില്‍ആയിരുന്നു, അവിടെ രണ്ടു വര്‍ഷം ജോലിചെയ്തു.
നാട്ടില്‍ ആരൊക്കെയുണ്ട്?
മൂന്ന് മക്കള്‍, രണ്ടു പെണ്ണും, ഒരു ആണും, മൂത്ത മകളുടെ വിവാഹം കഴിഞ്ഞു.
മറ്റു രണ്ടു പേര്‍ പഠിക്കുന്നു.
ഭര്‍ത്താവ്? സഫിയ ചോദിച്ചു?
ഒരു അപകടത്തില്‍ മരിച്ചു. ദിവസവാടകക്ക് ഒരു പെട്ടി കടനടത്തുകയായിരുന്നു. കിട്ടുന്ന കാശ് മുഴുവന്‍ കുടിച്ചു തീര്‍ക്കും. വീട്ടിലേക്ക് ചില്ലികാശ് പോലും തരില്ല. വീട്ടുചെലവിനു ഞാന്‍ കൂലി പണിക്കു പോകുമായിരുന്നു. ഒരു കട വാങ്ങാന്‍ എന്ന് പറഞ്ഞു എന്‍റെ ആകെ ഉണ്ടായിരുന്ന അഞ്ചു പവനും കൊണ്ട് പോയതാ, പിന്നെ തിരിച്ചു വന്നത് ആംബുലന്‍സില്‍. കൂട്ടുകാരന്‍റെ കൂടെ ബൈക്കില്‍ പോയപ്പോള്‍ ബസ്‌ തട്ടി രണ്ടു പേരും മരിച്ചു.അങ്ങിനെ നാട്ടില്‍ നില്ക്കാന്‍ പറ്റാതെ വന്നപ്പോള്‍ ഒരു വിസക്ക് ഒമാനില്‍ പോയി, അവിടെ രണ്ടു വര്‍ഷം നിന്നു. തിരിച്ച് നാട്ടില്‍ പോയി ഉണ്ടായിരുന്ന വീടും വിറ്റ് മൂത്ത മോളുടെ വിവാഹം നടത്തി.
ഇപ്പോള്‍ ഉമ്മയും രണ്ടു മക്കളും വാടക വീട്ടിലാണ് താമസം.
ഇവിടെ എവിടെയായിരുന്നു ജോലി?
ഒരു അറബി വീട്ടില്‍, മൂന്ന് മാസം നിന്നു. ഗള്‍ഫിലെ നരകം ഞാന്‍ ശരിക്കും അനുഭവിച്ചു.
വയസായ അറബിയും ഭാര്യയും. എട്ടു മക്കള്‍ എല്ലവരെയും വേറെയാണ് താമസം, രാവിലെയും രാത്രിയും എല്ലാ വീട്ടില്‍ നിന്നും ഭക്ഷണം കൊണ്ട് പോകാന്‍ പാത്രങ്ങള്‍ വരും. ഭക്ഷണം ഉണ്ടാക്കാന്‍ ഞാനും ഒരു ഫില്പിനോയും മാത്രം. അറബി ഭക്ഷണം മാത്രമേ ഉണ്ടാക്കുകയോള്ളൂ. നമ്മുടെ ഒരു ഭക്ഷണവും ഉണ്ടാക്കാന്‍ പറ്റില്ല, എനിക്കാണേല്‍ എരിവും പുളിയും ഇല്ലാതെ തിന്നാനും കഴിയില്ല. അടുക്കളയില്‍ ക്യാമറവെച്ചിട്ടുണ്ട്. അതും നോക്കി ഇരിപ്പാണ് അറബിയുടെ ഭാര്യ. പച്ചവെള്ളമൊഴികെ ഒരു സാധനം വായില്‍വെക്കാന്‍ പറ്റില്ല. എന്തെങ്കിലും തിന്നുന്നത് ക്യാമറയില്‍ കണ്ടാല്‍ അടുക്കളയിലേക്ക് ഓടി വരും. എന്നിട് വായ തുറന്ന് നോക്കും. സമയത്തിനു ഭക്ഷണം കിട്ടില്ല, ഉണ്ടാക്കി എല്ലാ വീടുകളിലേക്കും കൊടുത്തയച്ചതിനു ശേഷം, ബാബയും മാമയും തിന്നതിന് ശേഷം ബാക്കി കിട്ടും. രാത്രി ഉറങ്ങാന്‍ രണ്ടു മണിയാകും, രാവിലെ അഞ്ചു മണിക്ക് എഴുനേല്‍ക്കണം. 900റിയാല്‍ ശബളം കിട്ടും. നാട്ടിലെ പ്രയാസം ഓര്‍ത്ത് ഞാന്‍ കടിച്ചു പിച്ച് മൂന്ന് മാസം നിന്നു.
(തുടരും ബാക്കി ഭാഗം രണ്ടില്‍.)

Saturday, May 25, 2013

അനാഥന്‍ ബാദുഷ

അനാഥന്‍ ബാദുഷ

ടൌണിലെ സ്കൂളില്‍ പത്താം ക്ലാസ്സിലാണ് ബാദുഷ പഠിക്കുന്നത്. എല്ലാ വിഷയങ്ങളിലും ഫുള്‍ മാര്ക്ക് ‌ നേടുന്ന സ്കൂളിലെ ഒരേയൊരു വിദ്യാര്ത്ഥി . പഠനത്തില്‍ എല്ലാവരും ബാദുഷയെ മാതൃകയാക്കണമെന്ന് ഹെഡ്മാസ്റ്റര്‍ എല്ലാ അസെംബ്ലിയിലും മറ്റു കുട്ടികളോട് പറയും. സ്കൂളിന്‍റെ റാങ്ക് പ്രതീക്ഷയാണവന്‍. ശാന്തവും സൗമ്യയുമായ സ്വഭാവം. ആരോടും അധികം മിണ്ടാറില്ല. ചിരിക്കാറുമില്ല. കലാ-കായിക വിഷയങ്ങളില്‍ താല്പര്യമില്ല. ഏകാന്തത കൂടുതല്‍ ഇഷ്ടപെടുന്നു.

ഡിസംബരിലെ തണുത്ത പ്രഭാതം,സ്കൂളില്‍ ബെല്ലടിച്ചു. പുല്‍മൈതാനിയില്‍ കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികളില്‍ അവസാനത്തെ കുട്ടിയും ക്ലാസ്സിലേക്ക് ഓടി കഴിഞ്ഞു. പച്ച പുല്ലില്‍ തങ്ങി നില്‍ക്കുന്ന മഞ്ഞുതുള്ളികള്‍ വെയിലേറ്റ് തിളങ്ങി നില്‍ക്കുന്നു.

സ്കൂള്‍ വരാന്തയിലൂടെ ടീച്ചര്‍മാര്‍ ക്ലാസ്സുകളിലേക്ക് നടന്നു നീങ്ങുന്നു.
മേരി ടീച്ചര്‍ പത്ത്-സിയിലേക്ക് കടന്നു വന്നു.
ഗുഡ് മോര്‍ണിംഗ് മൈ ഡിയര്‍ സ്റ്റുഡന്റ്സ്.
ഗുഡ് മോര്‍ണിംഗ് ടീച്ചര്‍, കുട്ടികള്‍ എണീറ്റ്‌ നിന്ന് പറഞ്ഞു.
സിറ്റ് ഡൌണ്‍ പ്ലീസ്,
കുട്ടികള്‍ ഇരുന്നു.
അറ്റെന്‍ഡന്‍സ്‌ രജിസ്റ്റര്‍ എടുത്ത് ഓരോരുത്തരുടെ പേര് വിളിച്ചു.
അബിന്‍ ജോര്‍ജ്
പ്രെസന്റ് മാം
.......
ബാല ഭാസ്കര്‍
പ്രെസന്റ് മാം

ബാദുഷ
പ്രെസന്റ് മാം എന്ന് പറഞ്ഞു ഇരുന്നു.
ബാദുഷ, യു സ്റ്റാന്റ് അപ്പ്‌ ടീച്ചര്‍ പറഞ്ഞു.
അവന്‍ എണീറ്റ്‌ നിന്നു,
നീ ഇന്നലെ എവിടെയായിരുന്നു?
മാം, അത് എനിക്ക് സുഖമില്ലായിരുന്നു,
എന്തായിരുന്നു അസുഖം?
തലവേദന.
തുടര്‍ച്ചയായി എല്ലാ മാസവും നീ ലീവ്എടുക്കുന്നു. കഴിഞ്ഞ മാസം നിനക്ക് അവസാനത്തെ വാര്‍ണിംഗ് തന്നതാണ്. നീ നല്ലവണ്ണം പഠിക്കുന്നത് കൊണ്ടാണു നിന്നെ ഇതുവരെയും ഞാന്‍ സപ്പോര്‍ട്ട് ചെയ്തത്. നാളെ ഉപ്പയെ കൂട്ടി ക്ലാസ്സില്‍ വന്നാല്‍ മതി.

അത് മാം,ഉപ്പ വരില്ല?
എന്താ?
ഉപ്പ ഗള്‍ഫിലാണ്.
എങ്കില്‍ ഉമ്മയെ കൊണ്ട് വാ,
ഉമ്മയും വരില്ല, ഉമ്മ ഒരുപാട് ദൂരെയാണ്.
അവന്‍ കരഞ്ഞു കൊണ്ട് പറഞ്ഞു.
ഒരു പാട് ദൂരയെ? അതോ മരിച്ചു പോയോ?
ഇല്ല, അവന്‍ കരഞ്ഞു
നീ എന്തിനാ കരയുന്നത്? ടീച്ചര്‍ ചോദിച്ചു?
ഒന്നുംമില്ല മാം,
എന്താ നിന്‍റെ പ്രശ്നം?
മാം, എന്‍റെ ജീവിതം കഥയാണ്‌. ഇതു വരെ ഞാന്‍ ആരോടും പറഞ്ഞിട്ടില്ല. എല്ലാം ഉള്ളില്‍ ഒതുക്കി നില്‍ക്കുകയാണ്.
ഏകദേശം, പതിനേഴ്‌ വര്‍ഷങ്ങള്‍ക്കു മുമ്പാണ് അവരുടെ ഉപ്പയും ഉമ്മയും തമ്മിലുള്ള വിവാഹം നടന്നത്. രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ ജനിച്ചു. എനിക്ക് അഞ്ചു വയസ് ആയപ്പോള്‍ ഉമ്മ രാത്രി എന്തോ കണ്ടു പേടിച്ച് മാനസികമായി എന്തൊക്കെയോ പ്രശ്നങ്ങള്‍ ഉണ്ടായി. . ദിവസങ്ങളോളം ആരോടും മിണ്ടില്ല. എല്ലാവരെയും പേടി, മിണ്ടി തുടങ്ങിയാല്‍ പരസ്പരവിരുദ്ധമായ സംസാരിക്കും., ചിലപ്പോള്‍ ആരെ കണ്ടാലും തിരിച്ചറിയില്ല. ഒരു തരം മാസികവിഭ്രാന്തി. ആ സമയത്ത് ഉപ്പ ഗള്‍ഫിലായിരുന്നു. വിവരമറിഞ്ഞു ഉപ്പ വന്നു. പല ഡോക്ടര്‍മാരെയും കാണിച്ചു. ഇടയ്ക്കു നോര്‍മല്‍ ആവും, വീട്ണ്ടും പഴയയത് പോലെ. അഞ്ചു വര്‍ഷം ഉപ്പ നല്ലവണ്ണം ചികിത്സിച്ചു. ഒട്ടും കുറവ് വന്നില്ല. അവള്‍ക്ക് ഈ അസുഖം വിവാഹത്തിനു മുന്‍പ് തന്നെ ഉണ്ടായിരുന്നുവെന്ന് ഉമ്മയുടെ അകന്ന ബന്ധത്തില്‍ പെട്ട ആരോ ഉപ്പയുടെ വീട്ടുകാരെ അറിയിച്ചു.
ഇത് കേട്ടപ്പോള്‍ അസുഖം മറച്ചുവെച്ച് നമ്മളെ ചതിച്ചുവെന്ന് പറഞ്ഞു ഉപ്പയുടെ വീട്ടുക്കാര്‍ ബന്ധം വേര്‍പെടുത്താന്‍ ഉപ്പയോട്‌ പറഞ്ഞു. ഉപ്പ അവരുടെ നിര്‍ബന്ധത്തിനു നിന്നു കൊടുത്തു. ഉമ്മക്കും എനിക്കും ചെലവിനു തരാമെന്നും, എനിക്ക് ഇഷ്ടമുള്ളവരുടെ കൂടെ ജീവിക്കാമെന്നും എന്ന നിബന്ധനയില്‍ അവര്‍ പിരിഞ്ഞു. ഞാന്‍ ഉമ്മയുടെ കൂടെയും, ഉപ്പ ലിവില്‍ വരുമ്പോള്‍ ഉപ്പയുടെ വീട്ടിലും പോകും. ഉമ്മയുടെ വീട്ടില്‍ ഉമ്മാമ യാണ് എന്‍റെ കാര്യങ്ങള്‍ നോക്കിയിരുന്നത്. രണ്ടു വര്‍ഷത്തിനു ശേഷം ഉപ്പ വേറെ പെണ്ണ് കെട്ടി അവരെ ഗള്‍ഫില്‍ കൊണ്ട് പോയി. ഇതു വരെ എനിക്ക് ഉമ്മ പറഞ്ഞു തന്നതാണ്. ഇത് ശരിയെന്നു ഞാന്‍ പൂര്‍ണ്ണമായും വിശ്വസിക്കുന്നു.

ഉപ്പ ഉണ്ടായിട്ടും സ്നേഹം കിട്ടാതെ ഞാന്‍ വളര്‍ന്നു. മാസത്തില്‍ കിട്ടുന്ന പൈസ മാത്രമായിരുന്നു എനിക്ക് ഉപ്പയുടെ ഓര്‍മ.

വര്‍ഷങ്ങള്‍ കടന്നു പോയി, ഞാന്‍ ശൈശവത്തില്‍ നിന്ന് ഞാന്‍ കൌമാരത്തില്‍ എത്തി. എല്ലാകാര്യങ്ങളും എനിക്ക് മനസിലായി തുടങ്ങി. നീണ്ട കാലത്തെ ചികിത്സക്ക് ശേഷം ഉമ്മയുടെ അസുഖം മാറി പതിയെ അവര്‍ ജീവിത്തിലേക്ക് തിരിച്ചുവന്നു. വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി ഉമ്മ എന്നെ കൂടി ഏറ്റെടുക്കാന്‍ തയ്യാറായ ഒരു വിവാഹമോചിതനുമായി വിവാഹത്തിനു സമ്മതിച്ചു. വിവാഹം കഴിഞ്ഞു ഞാന്‍ ഉമ്മയുടെ കൂടെ പോയി. ദിവസങ്ങള്‍ക്കുള്ളില്‍ എനിക്കവിടെ അവിടെ മടുത്തു. അവിടെ ഞാനൊരു അധികപറ്റായി എനിക്ക് തന്നെ തോന്നി. ഞാന്‍ കൂടെ നില്‍ക്കുമെന്ന പ്രതീക്ഷയിലാണ് ഉമ്മ സമ്മതിച്ചത്. മടങ്ങി പോകല്ലേയെന്നു ഉമ്മ കരഞ്ഞു പറഞ്ഞിട്ടും ഞാന്‍ നിന്നില്ല. എന്നെയും ഭര്‍ത്താവിനെയും ഒഴിവാക്കാന്‍ പറ്റില്ല. ഉമ്മയും ധര്‍മസങ്കടത്തിലായി. ഞാന്‍ വീണ്ടും ഉമ്മയുടെ വീട്ടിലേക്ക് തിരിച്ചു പോന്നു.

എല്ലാവരും ഉണ്ടായിട്ടും ആരും ഇല്ലാത്തത്തിന്‍റെ ദുഃഖം ഞാന്‍ അനുഭവിച്ചു. ആയിടക്ക് ഉമ്മാമ മരണപെട്ടു. ഉമ്മാമയുടെ മരണം എന്നെ ആകെ തളര്‍ത്തി. എന്‍റെ ആകെയുള്ള ഒരു താങ്ങയിരുന്നു അവര്‍. അവിടെ ഉണ്ടായിരുന്നത് അമ്മാവന്മാരും, ആമ്മായിമാരും അവരുടെ കുട്ടികളും. വീട്ടില്‍ വരുന്ന വിരുന്നുകാര്‍ എന്നെ സഹതാപത്തോടെ നോക്കും. എന്തെങ്കിലും ഒക്കെ എന്‍റെ കയ്യില്‍ തരും. പിന്നെ പിന്നെ ഞാന്‍ ആരുടെ മുന്നിലും പോകാതായി. ഏകാന്ത എനിക്ക് ഒരു കൂട്ടായി മാറി. ഉമ്മ എന്നെ ഒരു പാട് വിളിച്ചു, പക്ഷെ ഞാന്‍ പോയില്ല.

രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് എന്നെ വീണ്ടും ഇങ്ങോട്ടും പറിച്ചുനടപെട്ടു. ഉപ്പയുടെ അനിയന്‍റെ വീട്ടിലേക്ക്. അവര്‍ക്ക് ആണ് കുട്ടികള്‍ ഇല്ല. മൂന്ന് പെണ്‍കുട്ടികളാണവര്‍ക്ക്. ഇപ്പോള്‍ ഞാന്‍ അവരുടെ കൂടെയാണ്. ഇളയമ്മ എന്നെ സ്വന്തം മോനെ പോലെ നോക്കും. എന്നാലും എന്‍റെ ഉമ്മയാകില്ലല്ലോ മാം? എന്ന് പറഞ്ഞു ബാദുഷ കരഞ്ഞു. ഈ സങ്കടത്തിലും ഞാന്‍ നന്നായി പഠിക്കുന്നത് എന്‍റെ വിധിയെ തോല്‍പ്പിക്കാന്‍ വേണ്ടി മാത്രം. എനിക്ക് എന്നോടുള്ള ഒരു വാശി തീര്‍ക്കല്‍.
മാം എന്നോട് ചോദിച്ചില്ലേ ഇന്നലെ എവിടെയായിരുന്നു വെന്ന്?
സുഖംമില്ലന്നു ഞാന്‍ കള്ളം പറഞ്ഞതായിരുന്നു മാം.
ഞാന്‍ എന്‍റെ ഉമ്മയെ കാണാന്‍ പോയതായിരുന്നു.
മാസത്തില്‍ ഒരു തവണ ഞാന്‍ പോകും.
എന്നെ കണ്ടിലങ്കില്‍ ഉമ്മ വേദനിക്കും.
ഇതു പറഞ്ഞു അവന്‍ ബെഞ്ചിരുന്നു തല ഡെസ്ക്കില്‍ വെച്ച് പൊട്ടി കരഞ്ഞു. കുട്ടികളും ടീച്ചറും ചുറ്റും.