ആദ്യമായി റിയാദില്‍ എത്തി രണ്ടുദിവസത്തിന് ശേഷമാണ് അകന്ന ബന്ധുവായ മമ്മൂട്ടിക്കയെ ബത്ത്ഹയില്‍ വെച്ച് കാണുന്നത്. അപ്പോഴും ഗള്‍ഫ് എത്തിയ അമ്പരപ്പ് എന്നില്‍ നിന്നും വിട്ടു മാരിയിട്ടല്ലായിരുന്നു. അദേഹം എന്നെ റൂമില്‍ കൂട്ടിപോയി, പെപ്സിയും കപ്പ് കേക്കും തന്നു. ഭക്ഷണം കഴിച്ചിട്ടേ പോകാവൂ എന്നൊരു താക്കീതും നല്കി. ഭാര്യ കൊടുത്തയച്ച ബീഫും, ഉണ്ണിയപ്പവും മരുന്നിന്‍റെ പൊതിയും കത്തുകളും കൈമാറി. വളെരെ സ്നേഹത്തോടെജോലിയെകുറിച്ചും, കമ്പനിയെകുറിച്ചും ചോദിച്ചു, കൂട്ടത്തില്‍ വീട്ടിലെയും നാട്ടിലെയും വിഷേശങ്ങളും.
മമൂട്ടിക്ക നാട്ടില്‍ വരുബോള്‍ കാണാറുണ്ട്. എന്ന് വന്നു, എന്താ വീട്ടിലെ വിശേഷം, കുട്ടികള്ക്ക് സുഖമല്ലേ? എന്നു തിരിച്ചുപോകും ഇത്രയുംമാണ് ഞങ്ങള്‍ തമ്മിലുള്ള സംസാരം. പക്ഷെ ഇവിടെ വച്ചു കണ്ടപ്പോള്‍ സ്നേഹോഷ്മളമായ സല്ക്കാ രം എന്നെ അത്ഭുതപെടുത്തി. ഒരു പക്ഷേ, ഒരു ബന്ധുവിനെ കൂടി ഇവിടെ കിട്ടിയ സന്തോഷമാകുമെന്ന് ഞാന്‍ മനസില്‍ കരുതി.
വിശേഷങ്ങള്‍ക്കിടയില്‍ ഞാന്‍ മമൂട്ടികയുടെ ജോലിയെ കുറിച്ച് അനേഷിച്ചു.
25വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു നിര്‍മ്മാണ കമ്പനിയില്‍ തുടങ്ങിയ ജീവിതതിനിടയില്‍ ചെയ്യാത്ത ജോലികള്‍ ഇല്ല,മെസ്സിലെ കൂക്ക്, ഹോട്ടല്‍ ജോലി, കള്ളടാക്സി അങ്ങിനെ പോകുന്നു. കഴിഞ്ഞ നാല് വര്‍ഷമായി ഒരു ചെറിയ ഗ്രോസറി ഷോപ്പ് നടത്തുന്നു. പുലര്‍ച്ചെ അഞ്ചു മണിക്ക് തുറന്ന് രാത്രി പന്ത്രണ്ടു മണിക്കേ അടക്കൂ, വലിയ മെച്ചമൊന്നുമില്ല, കടയില്‍ ഒരു ജോലിക്കാരനുണ്ട്, അവന്‍റെ ശബളം റൂം വാടക, ഭക്ഷണം എന്നിവ കഴിഞ്ഞാല്‍ ഒരു ചെറിയ തുക മിച്ചം വെക്കാം. അത് നാട്ടിലേക്ക് അയച്ചാല്‍ അതു കൊണ്ട് അവര്ക്കും കഴിഞ്ഞു കൂടാം, ഏറിയാല്‍ രണ്ടോ മൂണോ കൊല്ലം അപ്പോഴേക്കും മോന്‍റെ പഠിപ്പ് തീരും. പിന്നെ പ്രവാസം അവസാനിപ്പിച്ചു നാട്ടില്‍ കൂടണം. ഒരു ചെറുചിരിയോടെ പറഞ്ഞു നിര്‍ത്തി.
മമ്മൂട്ടിക്കയുടെ 25വര്‍ഷത്തിനു മുന്നില്‍ എന്‍റെ രണ്ടു ദിവസം നവജാതപ്രവാസി കുഞ്ഞായി തോന്നി.
അപ്പോഴാണ്, മമ്മൂട്ടിക്കയുടെ പെങ്ങളുടെ മകനും എന്‍റെ സഹപാഠിയുമായിരുന്ന ശംസുവിനെ ഓര്‍മ്മ
വന്നത്.
മമ്മൂട്ടിക്കാ, നിങ്ങള്‍ അല്ലേ ഷംസുവിനെ ഇങ്ങോട്ട് കൊണ്ട് വന്നത്? അവന്‍ എവിടെയാ?
അവന്‍റെ കാര്യം പറയാതിരിക്കുന്നതാ നല്ലത്. അവന്‍ വന്നിട്ടിപ്പോള്‍ അഞ്ചു മാസം കഴിഞ്ഞു. നിനക്കറിയാലോ, നാട്ടില്‍ ജോലിയും കൂലിയും ഇല്ലാതെ തേരാപാര നടന്നിരുന്നവനെ ഒരു ഫ്രീ വിസ എടുത്താ ഇവിടെ കൊണ്ട് വന്നത്, കെട്ടിച്ചയച്ച പെങ്ങന്‍മാരുടെ സ്വര്‍ണം വിറ്റാണവന്‍ വിസക്ക് പൈസ തന്നത്. ജോലിയും കൂലിയും ഇല്ലാതെ ഞങ്ങള്‍ ഉണ്ടാക്കുനതും കഴിച്ചു വന്ന മൂന്ന് മാസം ഇവിടെ ഉണ്ടായിരുന്നു. രണ്ടു മാസം മുന്‍പ് നല്ല കമ്പനിയില്‍ ജോലി തരപെട്ടു. മോശമില്ലാത്ത ശമ്പളം. കഴിഞ്ഞമാസം റൂമും മാറി, അവന്‍റെ ഇപ്പോഴത്തെ സ്റ്റാറ്റസിന് ഈ റൂം പോരത്രെ. ഇപ്പോള്‍ ഞാന്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കാറുമില്ല.
കഴിഞ്ഞ ആഴ്ച അവന്‍റെ പുതിയ ഫ്ലാറ്റില്‍ ഭക്ഷണം ഉണ്ടാക്കുന്ന കുക്ക് കുമാരനെ ഞാന്‍ കണ്ടിരുന്നു.
ഷംസുവിനെ കുറിച്ച് അവനോടു ചോദിച്ചു.
എന്‍റെ മമ്മൂട്ടിക്ക, ഓവുപാലത്തിന്‍റെ മുകളി ഇരുന്നു കണ്ടവന്‍റെ പച്ച ഇറച്ചിയും തിന്ന് ഓസിക്ക് കുട്ടപ്പന്‍റെ ഹോട്ടലില്‍ നിന്ന് പൊറാട്ടയില്‍ പെയിന്റ് അടിച്ചിരുന്ന ഷംസുവല്ല ഇന്നവന്‍.
ചിക്കനും മട്ടനും, ബീഫും ഫ്രഷ് മാത്രമേ കഴിക്കൂ. എന്ന് ഉച്ചക്ക് ചോറിനു പൊരിച്ച മീന്‍ വേണം, ഉച്ചക്കത്തെ കറി വൈകീട്ട് പറ്റില്ല. സലാഡ് ഇല്ലാതെ ചോറ് ഇറങ്ങില്ല, ഉണ്ടാക്കിയതിനു നൂറു കൂട്ടം കുറ്റവും. വെള്ളിയാഴ്ച പുറത്ത് നിന്നെ ഭക്ഷണം കഴിക്കൂ. ബ്രാന്‍ഡഡ് വസ്ത്രങ്ങളെ ഉപയോഗിക്കൂ. അങ്ങിനെ ഒരു പാടുണ്ട് അവനെ കുറിച്ച് പറയാന്‍.
പിന്നെ ഒരു കാര്യം കൂടി കേട്ടോ. ചെറുപ്പത്തിലെ പണവും പത്രാസും കണ്ടു വളര്‍ന്നവര്‍ക്ക് പ്രശനവും ഇല്ല, അവര്‍ എന്തും ഉണ്ടാക്കിയാലും കഴിക്കും, ഒരു കുറ്റവും പറയില്ല .ഉള്ളത് തിന്നു പാത്രവും കഴുകി വെച്ച് പോകും.
പൈസ ഇല്ലാതെ തേരാ പാര നടന്നു പെട്ടൊന്ന് കുറച്ചു കാശ് വന്നു ചേരുമ്പോള്‍ എന്താ ചെയ്യേണ്ടത്ന്ന് ഇവര്‍ക്കൊന്നും അറിയില്ല. അതില്‍ പെട്ട ഒരുത്തനാ ശംസുവും എന്നാ കുട്ടപ്പന്‍ എന്നോട് പറഞ്ഞത്.
ഇങ്ങിനെയോക്കെയ അവനെ പറ്റി നാട്ടുക്കാര്‍ അവനെ പറ്റി പറയുനത്. ഇവിടെ നാട്ടുകാരുടെ ഒരു കൂട്ടായ്മയുണ്ട്, അതിലൊന്നും അവന്‍ വരില്ല. നാട്ടുകാരുമായി ഒരു ബന്ധവും അവനില്ല. അവന്‍റെ ടീം വേറയാ.
നീ സിംകാര്‍ഡ് എടുത്തിട്ട് വിളിച്ചു നോക്കിക്കോ, എന്‍റെ നമ്പറില്‍ നിന്ന് വിളിച്ചാല്‍ അവന്‍ എടുക്കില്ലന്ന് പറഞ്ഞു അവന്‍റെ നമ്പര്‍ എഴുതി തന്നു.
മനസില്ലാമനസോടെ ഞാന്‍ ആ നമ്പര്‍ വാങ്ങി കീശയില്‍ ഇട്ടു.
അതിനു ശേഷം മമൂട്ടിക്കയുടെ കൂടെ ചോറും കഴിച്ചാണ് ഞാന്‍ അവിടെ നിന്ന് പോന്നത്.
തിരിച്ചു റൂമില്‍ എത്തുന്ന വരെ എന്‍റെ മനസുനിറയെ ആ പഴയ ഷംസുവിന്‍റെ മുഖമായിരുന്നു.
(ഗുണപാഠം:ഇത് വായിക്കുബോള്‍ നിങ്ങള്‍ക്ക് എന്താണോ മനസ്സിലാവുന്നത് അതു തന്നെയാണ് ഗുണപാഠം)
മമൂട്ടിക്ക നാട്ടില്‍ വരുബോള്‍ കാണാറുണ്ട്. എന്ന് വന്നു, എന്താ വീട്ടിലെ വിശേഷം, കുട്ടികള്ക്ക് സുഖമല്ലേ? എന്നു തിരിച്ചുപോകും ഇത്രയുംമാണ് ഞങ്ങള്‍ തമ്മിലുള്ള സംസാരം. പക്ഷെ ഇവിടെ വച്ചു കണ്ടപ്പോള്‍ സ്നേഹോഷ്മളമായ സല്ക്കാ രം എന്നെ അത്ഭുതപെടുത്തി. ഒരു പക്ഷേ, ഒരു ബന്ധുവിനെ കൂടി ഇവിടെ കിട്ടിയ സന്തോഷമാകുമെന്ന് ഞാന്‍ മനസില്‍ കരുതി.
വിശേഷങ്ങള്‍ക്കിടയില്‍ ഞാന്‍ മമൂട്ടികയുടെ ജോലിയെ കുറിച്ച് അനേഷിച്ചു.
25വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു നിര്‍മ്മാണ കമ്പനിയില്‍ തുടങ്ങിയ ജീവിതതിനിടയില്‍ ചെയ്യാത്ത ജോലികള്‍ ഇല്ല,മെസ്സിലെ കൂക്ക്, ഹോട്ടല്‍ ജോലി, കള്ളടാക്സി അങ്ങിനെ പോകുന്നു. കഴിഞ്ഞ നാല് വര്‍ഷമായി ഒരു ചെറിയ ഗ്രോസറി ഷോപ്പ് നടത്തുന്നു. പുലര്‍ച്ചെ അഞ്ചു മണിക്ക് തുറന്ന് രാത്രി പന്ത്രണ്ടു മണിക്കേ അടക്കൂ, വലിയ മെച്ചമൊന്നുമില്ല, കടയില്‍ ഒരു ജോലിക്കാരനുണ്ട്, അവന്‍റെ ശബളം റൂം വാടക, ഭക്ഷണം എന്നിവ കഴിഞ്ഞാല്‍ ഒരു ചെറിയ തുക മിച്ചം വെക്കാം. അത് നാട്ടിലേക്ക് അയച്ചാല്‍ അതു കൊണ്ട് അവര്ക്കും കഴിഞ്ഞു കൂടാം, ഏറിയാല്‍ രണ്ടോ മൂണോ കൊല്ലം അപ്പോഴേക്കും മോന്‍റെ പഠിപ്പ് തീരും. പിന്നെ പ്രവാസം അവസാനിപ്പിച്ചു നാട്ടില്‍ കൂടണം. ഒരു ചെറുചിരിയോടെ പറഞ്ഞു നിര്‍ത്തി.
മമ്മൂട്ടിക്കയുടെ 25വര്‍ഷത്തിനു മുന്നില്‍ എന്‍റെ രണ്ടു ദിവസം നവജാതപ്രവാസി കുഞ്ഞായി തോന്നി.
അപ്പോഴാണ്, മമ്മൂട്ടിക്കയുടെ പെങ്ങളുടെ മകനും എന്‍റെ സഹപാഠിയുമായിരുന്ന ശംസുവിനെ ഓര്‍മ്മ
വന്നത്.
മമ്മൂട്ടിക്കാ, നിങ്ങള്‍ അല്ലേ ഷംസുവിനെ ഇങ്ങോട്ട് കൊണ്ട് വന്നത്? അവന്‍ എവിടെയാ?
അവന്‍റെ കാര്യം പറയാതിരിക്കുന്നതാ നല്ലത്. അവന്‍ വന്നിട്ടിപ്പോള്‍ അഞ്ചു മാസം കഴിഞ്ഞു. നിനക്കറിയാലോ, നാട്ടില്‍ ജോലിയും കൂലിയും ഇല്ലാതെ തേരാപാര നടന്നിരുന്നവനെ ഒരു ഫ്രീ വിസ എടുത്താ ഇവിടെ കൊണ്ട് വന്നത്, കെട്ടിച്ചയച്ച പെങ്ങന്‍മാരുടെ സ്വര്‍ണം വിറ്റാണവന്‍ വിസക്ക് പൈസ തന്നത്. ജോലിയും കൂലിയും ഇല്ലാതെ ഞങ്ങള്‍ ഉണ്ടാക്കുനതും കഴിച്ചു വന്ന മൂന്ന് മാസം ഇവിടെ ഉണ്ടായിരുന്നു. രണ്ടു മാസം മുന്‍പ് നല്ല കമ്പനിയില്‍ ജോലി തരപെട്ടു. മോശമില്ലാത്ത ശമ്പളം. കഴിഞ്ഞമാസം റൂമും മാറി, അവന്‍റെ ഇപ്പോഴത്തെ സ്റ്റാറ്റസിന് ഈ റൂം പോരത്രെ. ഇപ്പോള്‍ ഞാന്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കാറുമില്ല.
കഴിഞ്ഞ ആഴ്ച അവന്‍റെ പുതിയ ഫ്ലാറ്റില്‍ ഭക്ഷണം ഉണ്ടാക്കുന്ന കുക്ക് കുമാരനെ ഞാന്‍ കണ്ടിരുന്നു.
ഷംസുവിനെ കുറിച്ച് അവനോടു ചോദിച്ചു.
എന്‍റെ മമ്മൂട്ടിക്ക, ഓവുപാലത്തിന്‍റെ മുകളി ഇരുന്നു കണ്ടവന്‍റെ പച്ച ഇറച്ചിയും തിന്ന് ഓസിക്ക് കുട്ടപ്പന്‍റെ ഹോട്ടലില്‍ നിന്ന് പൊറാട്ടയില്‍ പെയിന്റ് അടിച്ചിരുന്ന ഷംസുവല്ല ഇന്നവന്‍.
ചിക്കനും മട്ടനും, ബീഫും ഫ്രഷ് മാത്രമേ കഴിക്കൂ. എന്ന് ഉച്ചക്ക് ചോറിനു പൊരിച്ച മീന്‍ വേണം, ഉച്ചക്കത്തെ കറി വൈകീട്ട് പറ്റില്ല. സലാഡ് ഇല്ലാതെ ചോറ് ഇറങ്ങില്ല, ഉണ്ടാക്കിയതിനു നൂറു കൂട്ടം കുറ്റവും. വെള്ളിയാഴ്ച പുറത്ത് നിന്നെ ഭക്ഷണം കഴിക്കൂ. ബ്രാന്‍ഡഡ് വസ്ത്രങ്ങളെ ഉപയോഗിക്കൂ. അങ്ങിനെ ഒരു പാടുണ്ട് അവനെ കുറിച്ച് പറയാന്‍.
പിന്നെ ഒരു കാര്യം കൂടി കേട്ടോ. ചെറുപ്പത്തിലെ പണവും പത്രാസും കണ്ടു വളര്‍ന്നവര്‍ക്ക് പ്രശനവും ഇല്ല, അവര്‍ എന്തും ഉണ്ടാക്കിയാലും കഴിക്കും, ഒരു കുറ്റവും പറയില്ല .ഉള്ളത് തിന്നു പാത്രവും കഴുകി വെച്ച് പോകും.
പൈസ ഇല്ലാതെ തേരാ പാര നടന്നു പെട്ടൊന്ന് കുറച്ചു കാശ് വന്നു ചേരുമ്പോള്‍ എന്താ ചെയ്യേണ്ടത്ന്ന് ഇവര്‍ക്കൊന്നും അറിയില്ല. അതില്‍ പെട്ട ഒരുത്തനാ ശംസുവും എന്നാ കുട്ടപ്പന്‍ എന്നോട് പറഞ്ഞത്.
ഇങ്ങിനെയോക്കെയ അവനെ പറ്റി നാട്ടുക്കാര്‍ അവനെ പറ്റി പറയുനത്. ഇവിടെ നാട്ടുകാരുടെ ഒരു കൂട്ടായ്മയുണ്ട്, അതിലൊന്നും അവന്‍ വരില്ല. നാട്ടുകാരുമായി ഒരു ബന്ധവും അവനില്ല. അവന്‍റെ ടീം വേറയാ.
നീ സിംകാര്‍ഡ് എടുത്തിട്ട് വിളിച്ചു നോക്കിക്കോ, എന്‍റെ നമ്പറില്‍ നിന്ന് വിളിച്ചാല്‍ അവന്‍ എടുക്കില്ലന്ന് പറഞ്ഞു അവന്‍റെ നമ്പര്‍ എഴുതി തന്നു.
മനസില്ലാമനസോടെ ഞാന്‍ ആ നമ്പര്‍ വാങ്ങി കീശയില്‍ ഇട്ടു.
അതിനു ശേഷം മമൂട്ടിക്കയുടെ കൂടെ ചോറും കഴിച്ചാണ് ഞാന്‍ അവിടെ നിന്ന് പോന്നത്.
തിരിച്ചു റൂമില്‍ എത്തുന്ന വരെ എന്‍റെ മനസുനിറയെ ആ പഴയ ഷംസുവിന്‍റെ മുഖമായിരുന്നു.
(ഗുണപാഠം:ഇത് വായിക്കുബോള്‍ നിങ്ങള്‍ക്ക് എന്താണോ മനസ്സിലാവുന്നത് അതു തന്നെയാണ് ഗുണപാഠം)
No comments:
Post a Comment