Saturday, May 25, 2013

ഒരു നുണ കഥ
*********
പത്താം വയസ്സ് മുതലാണ് മടിയന്‍മാരുടെ കളിയെന്നു മടിയില്ലാത്തവര്‍ പറയുന്ന ക്രിക്കറ്റ്‌ എന്ന കളിയി ഞാന്‍ കളിച്ചു തുടങ്ങുന്നത്. ആദ്യമായില്‍ സ്വന്തമാക്കിയത് തെങ്ങിന്‍റെ മടല്‍ കൊണ്ടുള്ള ബാറ്റ് ആയിരുന്നു. കൂടെ ഒരു രൂപയുടെ റബ്ബര്‍ ബോളും. വീട്ടുമുറ്റമായിരുന്നു എന്‍റെയും അനിയന്‍റെയും ഈഡന്‍ ഗാര്‍ഡന്‍. അന്നത്തെ ഞങ്ങളുടെ ഒരു ഓവര്‍ ഒന്‍പതു ബോളുകളായിരുന്നു. (കളിയെ പറ്റിഅറിയാത്തതു കൊണ്ടായിരുന്നു) അത് ആറിലേക്ക് ചുരുങ്ങാന്‍ പിന്നെയും കുറെ കാലം എടുത്തു.

നല്ല മരകഷ്ണം വെട്ടി പാകമാക്കി ഒരു പിടിയം വെച്ച് പിടിക്ക് മുകളില്‍ റെക്സിന്‍ ഒട്ടിച്ച് മഞ്ഞ പെയിന്റ് അടിച്ചതായിരുന്നു രണ്ടാമത്തെ ബാറ്റ്. ഈ ബാറ്റ്ന കൊണ്ട് കളിക്കാന്‍ ഒരു റബ്ബര്‍ കോര്‍ക്ക് ബോള്‍ വാങ്ങാമെന്നു എന്‍റെ കസിന്‍ നിസാര്‍ പറഞ്ഞു. അതിനു അഞ്ചു രൂപ വേണം. അതെങ്ങിനെ ഉണ്ടാക്കാമെന്ന് ഞങ്ങള്‍ നിന്നും ഇരുന്നും,കിടന്നും ചിന്തിച്ചു.

ഒടുവില്‍ വഴിയും അവന്‍ തന്നെ വഴി കണ്ടെത്തി.പലചരക്ക് വാങ്ങുന്നതില്‍ അഴിമതി നടത്തുക. അര കിലോ പഞ്ചസാര വാങ്ങാന്‍ പറഞ്ഞാല്‍ 400ഗ്രാമില്‍ ഒതുക്കിയും, 100ml വെളിച്ചെണ്ണക്ക് പകരം75ml വാങ്ങിയും അഴിമതി നടത്തി കുറച്ചു ദിവസങ്ങള്‍ക്കകം മൂന്ന് രൂപയായി
ഇനിയും വേണം രണ്ടു രൂപ. പഞ്ചസാര,വെളിച്ചെണ്ണ അഴിമതി നടത്തി രണ്ടു രൂപ ഉണ്ടാക്കാന്‍ ഇനിയും ദിവസങ്ങള്‍ എടുക്കും. അതിനുള്ള ക്ഷമയില്ല.ഞങ്ങള്‍ ഒരു കളവ് പ്ലാന്‍ ചെയ്തു.

സ്ഥിരമായി പലചരക്ക് വാങ്ങുന്ന കടയിലെ മുതലാളി ബീരാനിക്കയുംകോഴികുളവന്‍ വട്ടപേരുള്ള ജോലികാരനും മാത്രമേയുള്ളൂ.
നിസാര്‍ തിരകഥ തയ്യാറാക്കി.
ബീരാനിക്ക പള്ളിയില്‍ പോകുന്ന സമയത്ത് കടയില്‍ ചെല്ലുക. ആ സമയത്ത് കോഴികുളവന്‍ മാത്രമേ കടയില്‍ ഉണ്ടാവൂ. അയ്യാള്‍ക്കണങ്കില്‍ ചെറിയ മറവിയും ഉണ്ട്. അത് നമ്മള്‍ക്ക് മുതല്‍ലെടുക്കാംമെന്നു നിസാര്‍ പറഞ്ഞു.
എങ്ങിനെ ഞാന്‍ ചോദിച്ചു?
കടയില്‍ ചെന്നു സാധങ്ങള്‍ വാങ്ങുക അതിന്‍റെ പൈസ കൊടുത്തതിനു ശേഷം അത് കടയില്‍ തന്നെ വെച്ച് ബസ്റ്റ്സ്റ്റാന്‍ഡില്‍ പോയി വരാമെന്ന് പറഞ്ഞു ഇറങ്ങുക. എന്തോ മറന്നപോലെ അഭിനയിച്ച് പെട്ടന്നു കടയില്‍ തിരിച്ചു കയറി രണ്ട രൂപക്ക് പഞ്ചസാര പൊതിഞ്ഞു വെക്കാന്‍ പറയുക. പൈസചോദിക്കുമ്പോള്‍ തിരിച്ചുവരുമ്പോള്‍ തരാമെന്നു പറഞ്ഞു സ ബസ്റ്റ്സ്റ്റാന്‍ഡില്‍ പോയി അഞ്ചു രൂപയുടെ റബ്ബര്‍കോര്‍ക്ക് വാങ്ങുക. തിരിച്ചു വന്നു മുഴുവന്‍ സാധനങ്ങളും എടുത്ത് പോരുക. പഞ്ചസാരയുടെ പൈസ ചോദിച്ചാല്‍ മുഴുവന്‍ പൈസയും തന്നാണല്ലോ പോയത് എന്ന് പറയുക.

ഇതായിരുന്നു തിരകഥ. സ ബസ്റ്റ്സ്റ്റാന്‍ഡില്‍ പോയിതിരിച്ചു വരുന്നത് വരെ ഞങ്ങള്‍ ഉഗ്രനായി അഭിനയിച്ചു. തിരിച്ചു കടയില്‍ വന്നു സാധങ്ങള്‍ എടുത്തപ്പോള്‍ അയാള്‍പഞ്ഞസാരയുടെ പൈസ ചോദിച്ചു.തിരകഥയില്‍ എഴുതിയ ഡയലോഗ് തന്നെ നിസാര്‍ പറഞ്ഞു

മുഴുവന്‍ പൈസ തന്നാണല്ലോ പോയത്.
പൈസ തന്നു, പക്ഷെ അവസാനം വാങ്ങിയ അരകിലോ പഞ്ചസാരയുടെ പൈസ തിരിച്ചു വരുമ്പോള്‍ തരാമെന്ന പറഞ്ഞത്.
മുഴുവന്‍ തന്നിട്ടാ പോയതെന്ന്, നിങ്ങള്‍ക്ക് ഓര്‍മയില്ലാഞ്ഞിട്ടാണ്,
തന്നില്ലന്നു അയാള്‍,
മുഴുവന്‍ തന്നുവെന്ന് നിസാര്‍,
അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു.
ഞാന്‍ മിണ്ടാതെ നിന്നു, ഞാന്‍ അവന്‍റെ ഭാഗത്ത്‌ നിന്ന് സംസാരിക്കാത്തത്തിനു എന്നെ രൂക്ഷമായി നോക്കി. എന്നിട് എന്നോട് ചോദിച്ചു

നമ്മള്‍ മുഴുവന്‍ പൈസയും കൊടുത്തല്ലേ പോയത്?
ഞാന്‍ മിണ്ടാതെ നിന്നു , കൊടുത്തെന്നും ഇല്ലെന്നും പറഞ്ഞില്ല.

അയാള്‍ ഇടയ്ക്കു കയറി, എന്നെ നോക്കി പറഞ്ഞു,
കണ്ടില്ലേ, അവന്‍ മിണ്ടുനില്ല,
ബഹളം കേട്ട് തൊട്ടടുത്ത പലചരക്ക് അബ്ദുവും എത്തി.

ഇത്രയും കാലമായി ഇവിടെ നിന്ന് സാധനങ്ങള്‍ വാങ്ങുന്നു. രണ്ടു രൂപക്ക് വേണ്ടി നുണ പറയേണ്ട കാര്യം ഞങ്ങള്‍ക്കില്ല. തിരകഥയില്‍ ഇല്ലാത്ത ഡയലോഗ് എടുത്ത് നിസാര്‍ വീശുന്നു.
ഞാന്‍ അന്തം വിട്ടു.

അബ്ദു ഇടപെട്ട് തര്‍ക്കം തീര്‍ത്തു.നിസാര്‍ന്‍റെ കല്ല്‌ വെച്ച നുണക്കുമുന്നില്‍ അബ്ദുവും വീണു.
അവസാനം പൈസ കൊടുക്കാത്ത പഞ്ചസാരയും റബ്ബര്‍ കോര്‍ക്ക് പന്തുമായി ഞങ്ങള്‍ വീട്ടിലേക്ക്.

വഴില്‍വെച്ച് അവന്‍ ഒരു ഡയലോഗ് എന്നോട് പറഞ്ഞു.
"നിന്നെയൊക്കെ കൂടെ കൂട്ടിയ എന്നെ വേണം തല്ലാന്‍"

പിറ്റേദിവസം മുതല്‍ കളി തുടങ്ങി.
ആ പന്ത് രണ്ടു ദിവസം കൊണ്ട് കളഞ്ഞുപോയി .ഒരു പക്ഷേ കോഴികുളവനെ പറ്റിച്ചത് കൊണ്ടാവാം.

*********
പത്താം വയസ്സ് മുതലാണ് മടിയന്‍മാരുടെ കളിയെന്നു മടിയില്ലാത്തവര്‍ പറയുന്ന ക്രിക്കറ്റ്‌ എന്ന കളിയി ഞാന്‍ കളിച്ചു തുടങ്ങുന്നത്. ആദ്യമായില്‍ സ്വന്തമാക്കിയത് തെങ്ങിന്‍റെ മടല്‍ കൊണ്ടുള്ള ബാറ്റ് ആയിരുന്നു. കൂടെ ഒരു രൂപയുടെ റബ്ബര്‍ ബോളും. വീട്ടുമുറ്റമായിരുന്നു എന്‍റെയും അനിയന്‍റെയും ഈഡന്‍ ഗാര്‍ഡന്‍. അന്നത്തെ ഞങ്ങളുടെ ഒരു ഓവര്‍ ഒന്‍പതു ബോളുകളായിരുന്നു. (കളിയെ പറ്റിഅറിയാത്തതു കൊണ്ടായിരുന്നു) അത് ആറിലേക്ക് ചുരുങ്ങാന്‍ പിന്നെയും കുറെ കാലം എടുത്തു.

നല്ല മരകഷ്ണം വെട്ടി പാകമാക്കി ഒരു പിടിയം വെച്ച് പിടിക്ക് മുകളില്‍ റെക്സിന്‍ ഒട്ടിച്ച് മഞ്ഞ പെയിന്റ് അടിച്ചതായിരുന്നു രണ്ടാമത്തെ ബാറ്റ്. ഈ ബാറ്റ്ന കൊണ്ട് കളിക്കാന്‍ ഒരു റബ്ബര്‍ കോര്‍ക്ക് ബോള്‍ വാങ്ങാമെന്നു എന്‍റെ കസിന്‍ നിസാര്‍ പറഞ്ഞു. അതിനു അഞ്ചു രൂപ വേണം. അതെങ്ങിനെ ഉണ്ടാക്കാമെന്ന് ഞങ്ങള്‍ നിന്നും ഇരുന്നും,കിടന്നും ചിന്തിച്ചു.

ഒടുവില്‍ വഴിയും അവന്‍ തന്നെ വഴി കണ്ടെത്തി.പലചരക്ക് വാങ്ങുന്നതില്‍ അഴിമതി നടത്തുക. അര കിലോ പഞ്ചസാര വാങ്ങാന്‍ പറഞ്ഞാല്‍ 400ഗ്രാമില്‍ ഒതുക്കിയും, 100ml വെളിച്ചെണ്ണക്ക് പകരം75ml വാങ്ങിയും അഴിമതി നടത്തി കുറച്ചു ദിവസങ്ങള്‍ക്കകം മൂന്ന് രൂപയായി
ഇനിയും വേണം രണ്ടു രൂപ. പഞ്ചസാര,വെളിച്ചെണ്ണ അഴിമതി നടത്തി രണ്ടു രൂപ ഉണ്ടാക്കാന്‍ ഇനിയും ദിവസങ്ങള്‍ എടുക്കും. അതിനുള്ള ക്ഷമയില്ല.ഞങ്ങള്‍ ഒരു കളവ് പ്ലാന്‍ ചെയ്തു.

സ്ഥിരമായി പലചരക്ക് വാങ്ങുന്ന കടയിലെ മുതലാളി ബീരാനിക്കയുംകോഴികുളവന്‍ വട്ടപേരുള്ള ജോലികാരനും മാത്രമേയുള്ളൂ.
നിസാര്‍ തിരകഥ തയ്യാറാക്കി.
ബീരാനിക്ക പള്ളിയില്‍ പോകുന്ന സമയത്ത് കടയില്‍ ചെല്ലുക. ആ സമയത്ത് കോഴികുളവന്‍ മാത്രമേ കടയില്‍ ഉണ്ടാവൂ. അയ്യാള്‍ക്കണങ്കില്‍ ചെറിയ മറവിയും ഉണ്ട്. അത് നമ്മള്‍ക്ക് മുതല്‍ലെടുക്കാംമെന്നു നിസാര്‍ പറഞ്ഞു.
എങ്ങിനെ ഞാന്‍ ചോദിച്ചു?
കടയില്‍ ചെന്നു സാധങ്ങള്‍ വാങ്ങുക അതിന്‍റെ പൈസ കൊടുത്തതിനു ശേഷം അത് കടയില്‍ തന്നെ വെച്ച് ബസ്റ്റ്സ്റ്റാന്‍ഡില്‍ പോയി വരാമെന്ന് പറഞ്ഞു ഇറങ്ങുക. എന്തോ മറന്നപോലെ അഭിനയിച്ച് പെട്ടന്നു കടയില്‍ തിരിച്ചു കയറി രണ്ട രൂപക്ക് പഞ്ചസാര പൊതിഞ്ഞു വെക്കാന്‍ പറയുക. പൈസചോദിക്കുമ്പോള്‍ തിരിച്ചുവരുമ്പോള്‍ തരാമെന്നു പറഞ്ഞു സ ബസ്റ്റ്സ്റ്റാന്‍ഡില്‍ പോയി അഞ്ചു രൂപയുടെ റബ്ബര്‍കോര്‍ക്ക് വാങ്ങുക. തിരിച്ചു വന്നു മുഴുവന്‍ സാധനങ്ങളും എടുത്ത് പോരുക. പഞ്ചസാരയുടെ പൈസ ചോദിച്ചാല്‍ മുഴുവന്‍ പൈസയും തന്നാണല്ലോ പോയത് എന്ന് പറയുക.

ഇതായിരുന്നു തിരകഥ. സ ബസ്റ്റ്സ്റ്റാന്‍ഡില്‍ പോയിതിരിച്ചു വരുന്നത് വരെ ഞങ്ങള്‍ ഉഗ്രനായി അഭിനയിച്ചു. തിരിച്ചു കടയില്‍ വന്നു സാധങ്ങള്‍ എടുത്തപ്പോള്‍ അയാള്‍പഞ്ഞസാരയുടെ പൈസ ചോദിച്ചു.തിരകഥയില്‍ എഴുതിയ ഡയലോഗ് തന്നെ നിസാര്‍ പറഞ്ഞു

മുഴുവന്‍ പൈസ തന്നാണല്ലോ പോയത്.
പൈസ തന്നു, പക്ഷെ അവസാനം വാങ്ങിയ അരകിലോ പഞ്ചസാരയുടെ പൈസ തിരിച്ചു വരുമ്പോള്‍ തരാമെന്ന പറഞ്ഞത്.
മുഴുവന്‍ തന്നിട്ടാ പോയതെന്ന്, നിങ്ങള്‍ക്ക് ഓര്‍മയില്ലാഞ്ഞിട്ടാണ്,
തന്നില്ലന്നു അയാള്‍,
മുഴുവന്‍ തന്നുവെന്ന് നിസാര്‍,
അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു.
ഞാന്‍ മിണ്ടാതെ നിന്നു, ഞാന്‍ അവന്‍റെ ഭാഗത്ത്‌ നിന്ന് സംസാരിക്കാത്തത്തിനു എന്നെ രൂക്ഷമായി നോക്കി. എന്നിട് എന്നോട് ചോദിച്ചു

നമ്മള്‍ മുഴുവന്‍ പൈസയും കൊടുത്തല്ലേ പോയത്?
ഞാന്‍ മിണ്ടാതെ നിന്നു , കൊടുത്തെന്നും ഇല്ലെന്നും പറഞ്ഞില്ല.

അയാള്‍ ഇടയ്ക്കു കയറി, എന്നെ നോക്കി പറഞ്ഞു,
കണ്ടില്ലേ, അവന്‍ മിണ്ടുനില്ല,
ബഹളം കേട്ട് തൊട്ടടുത്ത പലചരക്ക് അബ്ദുവും എത്തി.

ഇത്രയും കാലമായി ഇവിടെ നിന്ന് സാധനങ്ങള്‍ വാങ്ങുന്നു. രണ്ടു രൂപക്ക് വേണ്ടി നുണ പറയേണ്ട കാര്യം ഞങ്ങള്‍ക്കില്ല. തിരകഥയില്‍ ഇല്ലാത്ത ഡയലോഗ് എടുത്ത് നിസാര്‍ വീശുന്നു.
ഞാന്‍ അന്തം വിട്ടു.

അബ്ദു ഇടപെട്ട് തര്‍ക്കം തീര്‍ത്തു.നിസാര്‍ന്‍റെ കല്ല്‌ വെച്ച നുണക്കുമുന്നില്‍ അബ്ദുവും വീണു.
അവസാനം പൈസ കൊടുക്കാത്ത പഞ്ചസാരയും റബ്ബര്‍ കോര്‍ക്ക് പന്തുമായി ഞങ്ങള്‍ വീട്ടിലേക്ക്.

വഴില്‍വെച്ച് അവന്‍ ഒരു ഡയലോഗ് എന്നോട് പറഞ്ഞു.
"നിന്നെയൊക്കെ കൂടെ കൂട്ടിയ എന്നെ വേണം തല്ലാന്‍"

പിറ്റേദിവസം മുതല്‍ കളി തുടങ്ങി.
ആ പന്ത് രണ്ടു ദിവസം കൊണ്ട് കളഞ്ഞുപോയി .ഒരു പക്ഷേ കോഴികുളവനെ പറ്റിച്ചത് കൊണ്ടാവാം.

No comments:

Post a Comment